Saturday 16 December 2017

ഒരിടത്തൊരിടത്ത് മോസ്കോയെന്ന

ഒരിടത്തൊരിടത്ത്
മോസ്കോയെന്നൊരു പാർട്ടിസ്ഥാനിൽ..!!

" എതിരഭിപ്രായം പറയുന്നെങ്കിൽ നിങ്ങൾ ഭയക്കേണ്ടത് വിപ്ലവത്തിന്റെ തോലണിഞ്ഞ ഫാസിസ്റ്റുകളെയാണ്..!"

"പുഷ്കിൻ, മോസ്കോ വീട് 13 വാർഡ് 6)

ഭൂമിമലയാളത്തിൽ ഒരു ഗ്രാമത്തിന്. മോസ്കോയെന്ന് പേരുണ്ടാവുക. സ്വന്തമായി ഭരണഘടനയും കൊടിയുമുണ്ടായിരിക്കുക, സമീമപ്രദേശങ്ങൾക്ക് പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, ഉക്രൈൻ എന്നൊക്കെ പേരുവരിക. അതിനെച്ചുറ്റി ബൊളിവിയയെന്നൊരു കാട് വളരുക. ഇതൊന്നും നിങ്ങൾക്ക് സങ്കല്പിക്കാൻ പോലുമാകില്ല. എന്നാൽ എനിക്കോ ഇവിടെ ജീവിക്കുന്ന ഒരു കുഞ്ഞിനോ ഇതൊക്കെ അത്ര സങ്കല്പമൊന്നുമല്ല....

മോസ്കോയിലെ പതാകയിലെ കുതിരയുടെ നിറമെന്തെന്ന് എന്റെ മൂന്ന് വയസുകാരനായ സഹോദരി പുത്രനോട് ചോദിക്കൂ. നിങ്ങളെ അവൻ അത്ഭുതപ്പെടുത്തും കൂടാതെ ഞങ്ങളുടെ ദേശീയഗാനം കേട്ടതായി ഭാവിച്ച് ഇടതുകൈ നെറ്റിയിൽ ചേർത്ത് അവൻ അനങ്ങാതെ നിൽക്കും...

ഇതൊന്നുമല്ല ഞാനിവിടെ പറയാൻ വന്ന വിഷയം...
ഞങ്ങളുടെ പാർട്ടിയാഫീസും, വായനശാലയും, സഹകരണബാങ്കും കോടതി സീൽ വച്ച് പൂട്ടിയിരിക്കുന്നു. അതിന് കാരണക്കാരനായതോ...മോസ്കോയുടെ സ്ഥാപക നേതാവ് ഹോചി മിൻ നാടാരുടെ ചെറുമകനും, ഒരുകാലത്ത്  പാർട്ടിയുടെ തിളരക്തവുമായിരുന്ന പുഷ്കിൻ നാടാർ. ഇന്ന് അതിന്റെ പേരിൽ കരിദിനമാചരിക്കുകയാണ്. സദ്ദാമിന്റെ മരണത്തിനായിരുന്നു ഞങ്ങളുടെ  അവസാനത്തെ കരിദിനം. ഗൗരിലങ്കേഷിന്റെ മരണദിനത്തിൽ ഞങ്ങളുടെ പാർട്ടി സംഘടിപ്പിക്കുന്ന തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാമത്തെ ഹർത്താലായിരുന്നു...ഇതാ പതിനായിരം തികയ്ക്കാൻ പോകുന്നു..ട്രോട്സികയൻ ചായക്കടയും, ബാരിയൻ ബാർബർ ഷോപ്പും, ക്യാപ്പിറ്റർ മലഞ്ചരക്ക് വ്യാപരവും അടഞ്ഞുതന്നെ.  കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള തപാലാഫീസ് പെൻഷൻ വിതരണത്തിന്റെ പശ്ചാത്തലത്തിൽ ജനഹിതം മാനിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചു....

എന്റെ പൂർവ്വികരിൽ നിന്ന് മോസ്കോയെക്കുറിച്ചറിഞ്ഞ ചിലതുണ്ട്...
കാൺപൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂറിൽ നിന്ന് പുറപ്പെട്ടവരെ തീവണ്ടിയാഫീസിന്റെ എതിർവശത്തുള്ള ചവറുകൂനയിൽ ചവിട്ടിനിന്ന് അഭിവാദ്യമർപ്പിക്കാൻ ഹോചി മിൻ നാടാരുടെ നേതൃത്വത്തിൽ മോസ്കോ സംഘമുണ്ടായിരുന്നു...
പുലർച്ച മൂന്ന് മണിക്ക് പുറപ്പെട്ട കാൽനട സംഘം അഭിവാദ്യമർപ്പിച്ച്, രാത്രി ഏഴ് മുപ്പതിനാണ് പാർട്ടിയാഫീസിലെത്തിയത്...

അടുത്ത വാരത്തിലാണ് മോസ്കോയുടെ ആദ്യ രക്തസാക്ഷിയുണ്ടായത്. മോസ്കോയുടെ തെക്ക് കബനി നദിയുടെ അക്കരെയാണ് പോളണ്ട് പഞ്ചായത്ത്. പോളണ്ടിലെ പോളച്ചൻ മൊതലാളിയുടെ മകൻ ബോംബൈയിൽ നിന്ന് ബസിറങ്ങിയത് മോസ്കോ കവലയിലായിരുന്നു.പട്ടാളക്കാരനായ മാത്തന്റെ തോക്കും, പെട്ടികളും പോളണ്ടിലെ പോളച്ചന്റെ പടിവാതിലുവരെ ചുമന്നെത്തിച്ചത്  ചുമട്ടുതൊഴിലാളിയായ ഗോഡ്സെയായിരുന്നു...കൂലിക്ക് പകരം ഒരു ചക്കയും അല്പം വോഡ്കയും കൊടുത്തു. സമ്മതമില്ലെന്ന് പറഞ്ഞ് തർക്കിച്ച ഗോഡ്സേയുടെ നെഞ്ചിൽ തോക്ക് ചേർത്തു മാത്തൻ അലറി...

കരഞ്ഞു നിലവിളിച്ച് ആറരകിലോമീറ്റർ ചക്കയും തലയിൽ വച്ച് ഓടിയ ഗോഡ്സേ പുഷ്കിൻ നാടരുടെ മുന്നിൽ കമഴ്ന്നടിച്ചുവീണു...പുഷ്കിൻ നാടാരാകട്ടെ പോളച്ചന്റെ വീട്ടിലെത്തി മാത്തനെ ബലം പ്രയോഗിച്ച് വിളിച്ചിറക്കി പെട്ടിയും പ്രമാണവും അവന്റെ തലയിൽ കയറ്റിവച്ച് മോസ്കോവരെ നടത്തിച്ചു. അപമാനം സഹിക്കാനാകാതെ
മാത്തൻ മടങ്ങിപ്പോയി കബനി നദിയിൽ ചാടി ആത്മഹത്യചെയ്തു...

ഇരുട്ടിന്റെ മറവിൽ മോസ്കോ കവലയിൽ വച്ച് വസൂരി പ്രതിരോഗകുത്തിവയ്പ്പിന്റെ പോസ്റ്ററൊട്ടിക്കുകയായിരുന്ന ഹോചിമിൻ നാടാരെ പോളണ്ടിലെ പോളച്ചൻ വളർത്തുന്ന പോക്കിരികൾ
കുത്തിമലർത്തിയാണ് പകതീർത്തത്.. മോസ്കോയുടെ ധീര രക്തസാക്ഷിയ്ക്കായി ഇന്നും കവലയിൽ രക്തസാക്ഷിമണ്ഡപവും പ്രതിമയും ഉണ്ട്.. കബനി നദിയിൽ പോളണ്ടിനെയും മോസ്കോയേലും ബന്ധിപ്പിക്കുന്ന തുർക്കിപ്പാലം അന്ന് തകർക്കപ്പെട്ടതാണ്. ഇന്നും അതിന്റെ നിർമ്മാണം നടന്നിട്ടില്ല.

കോടതിയുടെ നടപടിയായി പാർട്ടിയാഫീസും മറ്റും പൂട്ടുമ്പോൾ ആ പ്രതിമയിൽ ചാരി പുഷ്കിൻ നില്പുണ്ടായിരുന്നു. തീപ്പൊരിയെന്ന നാട്ടിൽ ഏറെ പ്രചാരമുള്ള പത്രത്തിൽ പുഷ്കിൻ, ഗോർബെച്ചോവ് എന്ന്  പേരുമാറ്റാനുള്ള ഗസറ്റ് ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്...
ഞങ്ങൾ യുവാക്കളെ സെക്രട്ടറിയുൾപ്പെടുള്ളവർ തടഞ്ഞില്ലായിരുന്നെങ്കിൽ അന്നവിടെ ഒരു കൊലപാതകം നടക്കുമായിരുന്നു....
സൈബർ ലോകത്തും, വാർത്തകളിൽ പുഷ്കിൻ നിറഞ്ഞു നിന്നതിനാൽ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മോസ്കോ ഭരണത്തിന്റെ തലയിലാകും. അത് ഭൂമിമലയാളത്തിന്റെ ഭരണത്തെയും ബാധിക്കും. ഇല്ലെങ്കിൽ പത്തോ അറുപതോ വെട്ടുകൊടുത്ത് ബൊളിവിയയിൽ പോയി താമസിക്കാമായിരുന്നു. പാർട്ടിതന്നെ നടത്തിവരുന്ന ക്വാറികളിൽ ഏതെങ്കിലും ഒന്നിൽ സൂപ്പർ വൈസറുടെ ജോലി ഉറപ്പ്...

കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലത്തത്തെ മോസ്കോ ഭരണകൂടത്തിന്റെ നിലപാടുകൾ ഞങ്ങൾക്കറിയാം...കേന്ദ്രത്തിൽ കെ എഫ് സി ചിക്കൻ കേന്ദ്രങ്ങൾ നടത്തുന്ന ഗോർക്കിഭട്ട് പതിനാലരയേക്കറിൽ വളർന്നുകിടക്കുന്ന കോഴിഫാം തുടങ്ങിയത് ഈ മോസ്കോയിലല്ലേ. വികസനത്തിന് ഒരെതിരും ഉണ്ടാകില്ലെന്നെന്ന് ഗോർക്കിക്ക് ഉറപ്പായിരുന്നു...നദിയിൽ കോഴിമാലിന്യം താള്ളിയെന്ന പേരിൽ ചില തീവ്രവാദികൾ എതിർത്തപ്പോൾ പാർട്ടി നിലപാട് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു...
നദിയിൽ ആഫ്രിക്കൻ മുഷികളെ വളർത്തി അത് പരിഹരിക്കാമെന്നും...ഫാമിൽ ജോലി ചെയ്യുന്ന പതിമൂന്ന് കുടുംബങ്ങൾ വിലപ്പെട്ടതാണെന്നും പതിനാറ് പേജുള്ള റിപ്പോർട്ട്  പാർട്ടി സെക്രട്ടറി വിശദീകരിക്കുമ്പോൾ ഞാൻ വികാരവാനായി...
പിറ്റേ ദിവസം പുഴയിൽ ആഫ്രിക്കൻ മുഷികൾ വളരാൻ തുടങ്ങി...
അടുത്ത വർഷം മുതൽ ഫാമിൽ വിറ്റുതുടങ്ങിയ
ആഫ്രിക്കൻ മുഷിയും നാട്ടുകാർ  ധാരാളം തിന്നാൻ തുടങ്ങി....
പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി തീവ്രവാദികൾ ബൊളിവിയയിലെ ക്വാറികൾക്ക് തടസമുണ്ടാക്കിയപ്പോൾ അവിടെയും പാർട്ടിയിടപെട്ടു. ലാവോസിയയിലെ ബ്രാഞ്ച് കമ്മറ്റിയംഗം വി. ലാസാറിനെ അതിന്റെ നടത്തിപ്പ് ഏല്പിച്ചു...പ്ലീനം ഗ്രൂപ്പോഫ് കമ്പനീസിന്റെ ഭവന പാർപ്പിട നിർമ്മാണ  പദ്ധതികൾക്ക് വി.ലാസർ മെറ്റലും പാറകളും എത്തിക്കാൻ തുടങ്ങി...പ്ലീനം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ വിയറ്റ്നാമിലെ ബാങ്കുമായി ലിങ്ക് ചെയ്തിരുന്നു...അതിനെല്ലാം ഒരു എട്ടിന്റെ പണിപോലെ  ലാറ്റ്വിയയിലെ പാർട്ടി ശത്രുവായ  ലത്തീഫിനെ കൂട്ടുപിടിച്ച് പുഷ്കിൻ ഈ കോടതിവിധി നേടിയെടുത്തത്...മോസ്കോ പാർട്ടിയാഫീസും, വിയറ്റ്നാം കവലയിലെ പാർട്ടി നിയന്ത്രണമുള്ള ബാങ്കും, ലാവോസിലെ വായനശാലയും ഉൾപ്പെട്ട അൻപത്തൊയെന്ന് സെന്റ് പുഷ്കിനവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചിരിക്കുന്നു...

ഭൂമിമലയാളത്തിന്റെ ഭരണം മോസ്കോ  പാർട്ടിപിന്തുണയ്ക്കുന്ന ഒന്നായതിനാൽ പ്രവർത്തകരായ ഞങ്ങൾക്ക്...
സമാധാനകാലമായിരുന്നു. കേന്ദ്രത്തെ എതിർത്തും, ഭൂമിമലയാളത്തെ പുകഴ്ത്തിയും ട്രോളുകളുണ്ടാക്കുക. പാർട്ടിപത്രത്തിന്റെ പ്രതിമാസ ടാർജറ്റ് തികയ്ക്കുക....അടുത്തിടെ ആകെയുണ്ടായ പ്രശ്നം പുന്നപ്രയിൽ അറുപത്തിനാലിന് ശേഷം തരിശായിക്കിടന്നവയൽ പാർട്ടിയേറ്റെടുത്ത് കൃഷിയിറക്കി അതിൽ നേതാക്കൾ പരവതാനിയിൽ നിന്ന് എറിഞ്ഞവിത്തുകളിൽ പകുതിയും നല്ല നിലത്തായിരുന്നില്ല വീണത്. അത് തീപ്പൊരിയിൽ ചിത്രം സഹിതം വാർത്തവന്നു...
ഫോട്ടോ ഗ്രാഫറായ അനല്പൻ പിള്ളയെ അടുത്തദിവസം പഞ്ചായത്തിന്റെ വാർഷികറിപ്പോർട്ട് അവതരണം കവർ ചെയ്യാൻ വന്നപ്പോൾ ഞങ്ങൾ തല്ലി, ക്യാമറ എറിഞ്ഞുടച്ചു
....ആ സംഭവും, പരവതാനിയിലെ വിത്തെറിയലും സൈബറിൽ ട്രോൾ മഴതീർത്തു...ഒടുവിൽ പാർട്ടി ഇടപെട്ട് അനല്പന് ചൈനീസ് നിർമ്മിത ക്യാമറ വാങ്ങിക്കൊടുത്ത് കേസും വഴക്കും ഒത്തുതീർക്കുകയായിരുന്നു...
അടുത്ത ദിവസം തന്നെ പുന്നപ്രയുടെ വടക്കേ മൂലയിൽ നിലം സ്വാഭാവികമായി നികന്നുവന്ന സ്ഥലത്തു നിർമ്മാണം തുടങ്ങിയ മോസ്കോ ആയുർവേദിക്ക് ക്ലിനിക്കിന്റെ ചിത്രം തീപ്പൊരിയുടെ ഒന്നാം പേജിൽ നിറഞ്ഞു നിന്നു...

രണ്ടു ദിവസം കഴിഞ്ഞ് എന്റെ ചിത്രവും തീപ്പൊരിപത്രത്തിൽ പ്രത്യക്ഷപ്പെട്ടു..നാല്പത്തിയാറാം മോസ്കോ സമ്മേളനത്തിൽ പങ്കാളിയ്ക്ക് വിശ്വാസമാകാം എന്ന നിലപാട് സ്വീകരിക്കുന്നതിന് മുന്നേ ഞങ്ങളിൽ ഭൂരിപക്ഷവും വിശ്വാസങ്ങളിൽ പെട്ടിരുന്നു...
വിശ്വോത്തര തീർഥാടനകേന്ദ്രങ്ങളിലേക്ക് മോസ്കോയിൽ നിന്ന് വാഹന സർവീസുകൾ പോലും തുടങ്ങിക്കഴിഞ്ഞു...
അതിനിടയിലാണ് "കാനോൻ" ഫെലോഷിപ്പ് കൂട്ടായ്മയിലെ ചർച്ചിൽ ബ്രദറിനെയും വിശ്വാസികളെയും ഉക്രൈനിലെ വർഗീയവാദികൾ ശബ്ദമലിനീകരണം എന്നപേരിൽ ആക്രമിച്ചത്...പരിക്കേറ്റവശനായി മൂക്കിലുടെ രക്തമൊഴുകി വഴിയിൽ കിടന്ന ചർച്ചിലിലെ നല്ലശമര്യക്കാരനെപ്പോലെ ആശ്യ്പത്രിയിലേക്ക് കൊണ്ടുപോകുന്ന എന്റെ ചിത്രമായിരുന്നു...
തീപ്പൊരി  അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ചത്...
പിറ്റേന്ന് പരുക്കുകളോടെ ചർച്ചിൽ സുവിശേഷം പ്രസംഗിച്ചു...
ഞങ്ങൾ കേന്ദ്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്തു...
ഉക്രൈൻ പോരാളികൾ ഞങ്ങളെക്കണ്ട്
പിൻവാങ്ങി.അതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കാനോൻ ഉൾപ്പെട്ട വാർഡിൽ എന്നെ മത്സരിപ്പിക്കാനായിരുന്നു. പാർട്ടിയുടെ ലക്ഷ്യം. കാനോനിലെ പ്രസംഗം കേട്ട് മനുഷ്യമതിൽ തീർക്കാനെനെത്തിയ നല്ലൊരുശതമാനം ആളുകളും ചർച്ചിലിന്റെ നേതൃത്വത്തിൽ കബനി നദിയിലിറങ്ങി സ്നാനമേറ്റ് വിശ്വാസജീവിതം സ്വീകരിച്ചു.

ഞാൻ പിന്നെയും എവിടേക്കോ നിങ്ങളെക്കൊണ്ടുപോകുന്നു...
കോടതി മോസ്കോപാർട്ടിയാഫീസ്  സീൽ വച്ചതിനുശേഷം പുഷ്കിനെ ആരും കണ്ടിട്ടില്ല. വീടും പറമ്പും ജപ്തിയാകുമെന്ന് ഉറപ്പായപ്പോഴാണ് പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സർക്കാർ വാദ്യാരുപണിയ്ക്കായി അയാൾ മലബാറിലേക്ക് തീവണ്ടികേറിയത്. എന്നിട്ട് മടങ്ങിവന്ന് ഈ ചതിചെയ്യുമെന്ന് ആരും കരുതിയില്ല...
വീട് ജപ്തിക്കുവന്ന ബാങ്ക് തന്റെ പേരിലാക്കിയ വിരുതൻ.

കോടതിയിൽ നിന്നുകിട്ടിയ റിപ്പോർട്ട് പൂട്ടിക്കിടക്കുന്ന പാർട്ടിയാഫീസിന്റെ മുന്നിലെ യോഗത്തിൽ വച്ച് വൈക്കം ബഷീർ വായിച്ച് കേൾപ്പിച്ചു...ഈ മോസ്കോയിലെ പാർട്ടിയാഫീസും ബാങ്കും വായനശാലയും സ്ഥിതിചെയ്യുന്ന ഭൂമി. പുഷ്കിന്റെ പൂർവ്വികനായ ഹോചീമിൻ നാടാരുടേതാണ്. പാരമ്പര്യസ്വത്ത് കൈമാറ്റ നിയമപ്രകാരം നിലവിലെ അവകാശി പുഷ്കിൻ എന്ന ഗോർബെച്ചേവ് നാടാരാണ്.യോഗത്തിന്റെ ഒടുവിൽ പുഷ്കിനെ അനുനയിപ്പിക്കാൻ ഞാനുൾപ്പെട്ട ഒരു ടീം രൂപീകരിക്കാൻ തീരുമാനിച്ചു...ഉക്രൈൻ ലാറ്റ്വിയ, പോളണ്ട് എന്നിവിടങ്ങളിൽ മാറി മാറി താമസിക്കൻ തുടങ്ങിയ പുഷ്കിനെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാനോനിൽ ഇടയ്ക്ക് വരാറുള്ള പുഷ്കിന്റെ മകളും എന്റെ കാമുകിയുമായ ലിസിയോട് സംസാരിക്കാൻ ചർച്ചിൽ ബ്രദർ അനുവദിച്ചുമില്ല...
വാർഡ് ആറിലെ
പതിമൂന്നാം വീട് അടഞ്ഞുകിടന്നു. വാതിലിൽ നിങ്ങൾ ആദ്യം വായിച്ചവാക്യവും എഴുതിയിരുന്നു..അന്വേഷണ ടീമിനോടുള്ള അതൃപ്തി പാർട്ടിയുടെ രഹസ്യയോഗത്തിൽ പലരും വ്യക്താക്കി...

ഇതിനിടയിലാണ് പുഷ്കിനെ പാർട്ടി ഉന്മൂലനം ചെയ്തെന്ന് ലിസി പോലീസിൽ പരാതിപ്പെട്ടത്.
അതിന് അനുകൂലമായ വാർത്തകളും വീടിന്റെ മുന്നിലെ വാചകവും തീപ്പൊരിയിൽ വന്നു...ആദ്യമായി മോസ്കോയിൽ കേന്ദ്രഭരണപാർട്ടിയുടെ യോഗം നടന്നു. മോസ്കോ കവലയിൽ അവർ കൊടിയും നാട്ടി..
ഭൂമിമലയാളത്തിന്റെ ഭരണസഭയിൽ പുഷ്കിൻ തിരോധാനം പ്രതിപക്ഷം ആയുധമാക്കി...കേന്ദ്രത്തോട് അവർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു...മോസ്കോയിലെ നേതൃത്വം അറസ്റ്റുചെയ്യപ്പെട്ടു...ഭൂമിമലയാളത്തിൽ ഭരണപ്രതിസന്ധിയുണ്ടായി. ആഭ്യന്തരമന്ത്രിയുടെ കോലം മോസ്കോ കവലയിൽ കത്തിച്ചു.
ആ നാളുകളിൽ ലിസി എന്റെ പ്രണയം വലിച്ചെറിഞ്ഞു.
ഞാൻ മരണത്തെക്കുറിച്ചുപോലും ചിന്തിച്ചു.

അതിനിടയിലാണ് മലബാറിലെവിടെയോ പുഷ്കിനുണ്ടെന്ന് പാർട്ടിക്ക് രഹസ്യവിവരം കിട്ടിയത്..മുഖത്ത് ഒരു കറുത്ത മറുകുള്ളതിനിലാൽ പുഷ്കിനാണോ എന്ന് ചാരന്മാർക്ക് വ്യക്തായി തിരിച്ചറിയാൻ കഴിഞ്ഞില്ലത്രേ....
ഞാൻ മലബാറിലേക്ക് പോന്നു..തീവണ്ടിയിറങ്ങി ചായകുടിക്കാൻ കയറിയ ഹോട്ടലിൽ വച്ചു തന്നെ ഞാൻ പുഷ്കിനെ കണ്ടെത്തി അദ്ദേഹം എന്നെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ശരിയാണ് ഇടതു കവിളിൽ അയാൾ വരച്ച മറുകുകാരണം അയാളാകെ മാറിയിരിക്കുന്നു....
മുറിയിലെത്തിയതും അയാൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു.
ഞാനും പ്രത്യഭിവാദ്യം ചെയ്തു..കുളിച്ചുവന്ന എനിക്ക് അയാൾ ഇരിക്കാൻ പാർട്ടിയുടെ പത്രം വിരിച്ചു തന്നു..
പിന്നെ കഥപറയാൻ തുടങ്ങി.

നാടിനെയും പാർട്ടിയേയും ജീവനെക്കാൾ സ്നേഹിച്ച് കടക്കെണിയിലായതും. സ്വന്തം പാർട്ടിതന്നെ ജപ്തിചെയ്യാൻ വന്നതും പറഞ്ഞപ്പോൾ അയാൾ ദീർഘമായി നിശ്വസിച്ചു.മലബാറിലിരിക്കുമ്പോഴും അയാളുടെ ആത്മാവ് മോസ്കോ കവലയിലായിരുന്നു. അവിടേക്ക് മടങ്ങിപ്പോകാൻ വല്ലാതെ കൊതിച്ചു...
അങ്ങനെയാണ് വാദ്യാന്മാരുടെ ആശയാനുകൂല സംഘടനയിൽ ചേർന്നതും അഹോരാത്രം സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതും...എന്നിട്ടും നാട്ടിലേക്കുള്ള സ്ഥലമാറ്റപ്പട്ടികയിൽ അയാളെ ഉൾപ്പെടുത്തിയില്ലത്രേ. അത് ചോദിക്കാൻ യോഗത്തിൽ സംസാരിച്ചതിന് അവിടുത്തെ പാർട്ടിക്കാർ പൊതിരെ തല്ലുകയും അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്തു...അന്ന് കണ്ണീരോടെ മടങ്ങിവന്ന് ഒരാൽമരചുവട്ടിലിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത്...ഹോചിമിൻ നാടാരുടെ പരമ്പരയ്ക്ക് പാർട്ടിയിലെ സ്ഥാലം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
അതിന് ലാറ്റ്വിയയിലെ ലത്തീഫിനെ കൂട്ടുപിടിച്ചതിൽ വേദനയുണ്ടെങ്കിലും കുറ്റബോധമില്ല....

ഞാൻ എണിറ്റു നിന്നു, അദ്ദേഹം എന്നെ ചേർത്തു നിർത്തി, എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു...
ഒരു കത്തിയെടുത്ത് എന്റെ നേർക്ക് നീട്ടി, ഞാനത് ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

പിറ്റേന്ന് ബാംഗ്ലൂരിലേക്കുള്ള തീവണ്ടിയിലുരുന്ന് തന്റെ സ്വത്തെല്ലാം മോസ്കോയിലെ തെക്കേയറ്റത്തുള്ള മാനിഫെസ്റ്റോ ഓർഫണേജിന് ദാനം ചെയ്തവിവരം പുഷ്കിൻ എന്നോട് പറഞ്ഞിട്ടും.
പാർട്ടിയുടെ ഗ്രാസ് റൂട്ട് പ്രവർത്തനത്തിന്റെ ഭാഗമാണ് മാനിഫെസ്റ്റോ ഓർഫണേജെന്ന് ഞാൻ അയാളോട് പറഞ്ഞില്ല...

ബാംഗ്ലൂർ വഴി മ്യാന്മാറിലെ  കപിലവസ്തുവിലേക്ക്  ഞങ്ങൾ വിമാനം കയറി.
അവിടുന്ന്
ബോധഗയയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഞങ്ങൾക്കൊപ്പം മോസ്കോയിൽ നിന്ന് പുറപ്പെട്ട ഒരു  നായയുമുണ്ടായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

ഒരിടത്തൊരിടത്ത് മോസ്കോയെന്ന

ഒരിടത്തൊരിടത്ത്
മോസ്കോയെന്നൊരു പാർട്ടിസ്ഥാനിൽ..!!

" എതിരഭിപ്രായം പറയുന്നെങ്കിൽ നിങ്ങൾ ഭയക്കേണ്ടത് വിപ്ലവത്തിന്റെ തോലണിഞ്ഞ ഫാസിസ്റ്റുകളെയാണ്..!"

"പുഷ്കിൻ, മോസ്കോ വീട് 13 വാർഡ് 6)

ഭൂമിമലയാളത്തിൽ ഒരു ഗ്രാമത്തിന്. മോസ്കോയെന്ന് പേരുണ്ടാവുക. സ്വന്തമായി ഭരണഘടനയും കൊടിയുമുണ്ടായിരിക്കുക, സമീമപ്രദേശങ്ങൾക്ക് പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, ഉക്രൈൻ എന്നൊക്കെ പേരുവരിക. അതിനെച്ചുറ്റി ബൊളിവിയയെന്നൊരു കാട് വളരുക. ഇതൊന്നും നിങ്ങൾക്ക് സങ്കല്പിക്കാൻ പോലുമാകില്ല. എന്നാൽ എനിക്കോ ഇവിടെ ജീവിക്കുന്ന ഒരു കുഞ്ഞിനോ ഇതൊക്കെ അത്ര സങ്കല്പമൊന്നുമല്ല....

മോസ്കോയിലെ പതാകയിലെ കുതിരയുടെ നിറമെന്തെന്ന് എന്റെ മൂന്ന് വയസുകാരനായ സഹോദരി പുത്രനോട് ചോദിക്കൂ. നിങ്ങളെ അവൻ അത്ഭുതപ്പെടുത്തും കൂടാതെ ഞങ്ങളുടെ ദേശീയഗാനം കേട്ടതായി ഭാവിച്ച് ഇടതുകൈ നെറ്റിയിൽ ചേർത്ത് അവൻ അനങ്ങാതെ നിൽക്കും...

ഇതൊന്നുമല്ല ഞാനിവിടെ പറയാൻ വന്ന വിഷയം...
ഞങ്ങളുടെ പാർട്ടിയാഫീസും, വായനശാലയും, സഹകരണബാങ്കും കോടതി സീൽ വച്ച് പൂട്ടിയിരിക്കുന്നു. അതിന് കാരണക്കാരനായതോ...മോസ്കോയുടെ സ്ഥാപക നേതാവ് ഹോചി മിൻ നാടാരുടെ ചെറുമകനും, ഒരുകാലത്ത്  പാർട്ടിയുടെ തിളരക്തവുമായിരുന്ന പുഷ്കിൻ നാടാർ. ഇന്ന് അതിന്റെ പേരിൽ കരിദിനമാചരിക്കുകയാണ്. സദ്ദാമിന്റെ മരണത്തിനായിരുന്നു ഞങ്ങളുടെ  അവസാനത്തെ കരിദിനം. ഗൗരിലങ്കേഷിന്റെ മരണദിനത്തിൽ ഞങ്ങളുടെ പാർട്ടി സംഘടിപ്പിക്കുന്ന തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാമത്തെ ഹർത്താലായിരുന്നു...ഇതാ പതിനായിരം തികയ്ക്കാൻ പോകുന്നു..ട്രോട്സികയൻ ചായക്കടയും, ബാരിയൻ ബാർബർ ഷോപ്പും, ക്യാപ്പിറ്റർ മലഞ്ചരക്ക് വ്യാപരവും അടഞ്ഞുതന്നെ.  കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള തപാലാഫീസ് പെൻഷൻ വിതരണത്തിന്റെ പശ്ചാത്തലത്തിൽ ജനഹിതം മാനിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചു....

എന്റെ പൂർവ്വികരിൽ നിന്ന് മോസ്കോയെക്കുറിച്ചറിഞ്ഞ ചിലതുണ്ട്...
കാൺപൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂറിൽ നിന്ന് പുറപ്പെട്ടവരെ തീവണ്ടിയാഫീസിന്റെ എതിർവശത്തുള്ള ചവറുകൂനയിൽ ചവിട്ടിനിന്ന് അഭിവാദ്യമർപ്പിക്കാൻ ഹോചി മിൻ നാടാരുടെ നേതൃത്വത്തിൽ മോസ്കോ സംഘമുണ്ടായിരുന്നു...
പുലർച്ച മൂന്ന് മണിക്ക് പുറപ്പെട്ട കാൽനട സംഘം അഭിവാദ്യമർപ്പിച്ച്, രാത്രി ഏഴ് മുപ്പതിനാണ് പാർട്ടിയാഫീസിലെത്തിയത്...

അടുത്ത വാരത്തിലാണ് മോസ്കോയുടെ ആദ്യ രക്തസാക്ഷിയുണ്ടായത്. മോസ്കോയുടെ തെക്ക് കബനി നദിയുടെ അക്കരെയാണ് പോളണ്ട് പഞ്ചായത്ത്. പോളണ്ടിലെ പോളച്ചൻ മൊതലാളിയുടെ മകൻ ബോംബൈയിൽ നിന്ന് ബസിറങ്ങിയത് മോസ്കോ കവലയിലായിരുന്നു.പട്ടാളക്കാരനായ മാത്തന്റെ തോക്കും, പെട്ടികളും പോളണ്ടിലെ പോളച്ചന്റെ പടിവാതിലുവരെ ചുമന്നെത്തിച്ചത്  ചുമട്ടുതൊഴിലാളിയായ ഗോഡ്സെയായിരുന്നു...കൂലിക്ക് പകരം ഒരു ചക്കയും അല്പം വോഡ്കയും കൊടുത്തു. സമ്മതമില്ലെന്ന് പറഞ്ഞ് തർക്കിച്ച ഗോഡ്സേയുടെ നെഞ്ചിൽ തോക്ക് ചേർത്തു മാത്തൻ അലറി...

കരഞ്ഞു നിലവിളിച്ച് ആറരകിലോമീറ്റർ ചക്കയും തലയിൽ വച്ച് ഓടിയ ഗോഡ്സേ പുഷ്കിൻ നാടരുടെ മുന്നിൽ കമഴ്ന്നടിച്ചുവീണു...പുഷ്കിൻ നാടാരാകട്ടെ പോളച്ചന്റെ വീട്ടിലെത്തി മാത്തനെ ബലം പ്രയോഗിച്ച് വിളിച്ചിറക്കി പെട്ടിയും പ്രമാണവും അവന്റെ തലയിൽ കയറ്റിവച്ച് മോസ്കോവരെ നടത്തിച്ചു. അപമാനം സഹിക്കാനാകാതെ
മാത്തൻ മടങ്ങിപ്പോയി കബനി നദിയിൽ ചാടി ആത്മഹത്യചെയ്തു...

ഇരുട്ടിന്റെ മറവിൽ മോസ്കോ കവലയിൽ വച്ച് വസൂരി പ്രതിരോഗകുത്തിവയ്പ്പിന്റെ പോസ്റ്ററൊട്ടിക്കുകയായിരുന്ന ഹോചിമിൻ നാടാരെ പോളണ്ടിലെ പോളച്ചൻ വളർത്തുന്ന പോക്കിരികൾ
കുത്തിമലർത്തിയാണ് പകതീർത്തത്.. മോസ്കോയുടെ ധീര രക്തസാക്ഷിയ്ക്കായി ഇന്നും കവലയിൽ രക്തസാക്ഷിമണ്ഡപവും പ്രതിമയും ഉണ്ട്.. കബനി നദിയിൽ പോളണ്ടിനെയും മോസ്കോയേലും ബന്ധിപ്പിക്കുന്ന തുർക്കിപ്പാലം അന്ന് തകർക്കപ്പെട്ടതാണ്. ഇന്നും അതിന്റെ നിർമ്മാണം നടന്നിട്ടില്ല.

കോടതിയുടെ നടപടിയായി പാർട്ടിയാഫീസും മറ്റും പൂട്ടുമ്പോൾ ആ പ്രതിമയിൽ ചാരി പുഷ്കിൻ നില്പുണ്ടായിരുന്നു. തീപ്പൊരിയെന്ന നാട്ടിൽ ഏറെ പ്രചാരമുള്ള പത്രത്തിൽ പുഷ്കിൻ, ഗോർബെച്ചോവ് എന്ന്  പേരുമാറ്റാനുള്ള ഗസറ്റ് ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്...
ഞങ്ങൾ യുവാക്കളെ സെക്രട്ടറിയുൾപ്പെടുള്ളവർ തടഞ്ഞില്ലായിരുന്നെങ്കിൽ അന്നവിടെ ഒരു കൊലപാതകം നടക്കുമായിരുന്നു....
സൈബർ ലോകത്തും, വാർത്തകളിൽ പുഷ്കിൻ നിറഞ്ഞു നിന്നതിനാൽ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മോസ്കോ ഭരണത്തിന്റെ തലയിലാകും. അത് ഭൂമിമലയാളത്തിന്റെ ഭരണത്തെയും ബാധിക്കും. ഇല്ലെങ്കിൽ പത്തോ അറുപതോ വെട്ടുകൊടുത്ത് ബൊളിവിയയിൽ പോയി താമസിക്കാമായിരുന്നു. പാർട്ടിതന്നെ നടത്തിവരുന്ന ക്വാറികളിൽ ഏതെങ്കിലും ഒന്നിൽ സൂപ്പർ വൈസറുടെ ജോലി ഉറപ്പ്...

കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലത്തത്തെ മോസ്കോ ഭരണകൂടത്തിന്റെ നിലപാടുകൾ ഞങ്ങൾക്കറിയാം...കേന്ദ്രത്തിൽ കെ എഫ് സി ചിക്കൻ കേന്ദ്രങ്ങൾ നടത്തുന്ന ഗോർക്കിഭട്ട് പതിനാലരയേക്കറിൽ വളർന്നുകിടക്കുന്ന കോഴിഫാം തുടങ്ങിയത് ഈ മോസ്കോയിലല്ലേ. വികസനത്തിന് ഒരെതിരും ഉണ്ടാകില്ലെന്നെന്ന് ഗോർക്കിക്ക് ഉറപ്പായിരുന്നു...നദിയിൽ കോഴിമാലിന്യം താള്ളിയെന്ന പേരിൽ ചില തീവ്രവാദികൾ എതിർത്തപ്പോൾ പാർട്ടി നിലപാട് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു...
നദിയിൽ ആഫ്രിക്കൻ മുഷികളെ വളർത്തി അത് പരിഹരിക്കാമെന്നും...ഫാമിൽ ജോലി ചെയ്യുന്ന പതിമൂന്ന് കുടുംബങ്ങൾ വിലപ്പെട്ടതാണെന്നും പതിനാറ് പേജുള്ള റിപ്പോർട്ട്  പാർട്ടി സെക്രട്ടറി വിശദീകരിക്കുമ്പോൾ ഞാൻ വികാരവാനായി...
പിറ്റേ ദിവസം പുഴയിൽ ആഫ്രിക്കൻ മുഷികൾ വളരാൻ തുടങ്ങി...
അടുത്ത വർഷം മുതൽ ഫാമിൽ വിറ്റുതുടങ്ങിയ
ആഫ്രിക്കൻ മുഷിയും നാട്ടുകാർ  ധാരാളം തിന്നാൻ തുടങ്ങി....
പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി തീവ്രവാദികൾ ബൊളിവിയയിലെ ക്വാറികൾക്ക് തടസമുണ്ടാക്കിയപ്പോൾ അവിടെയും പാർട്ടിയിടപെട്ടു. ലാവോസിയയിലെ ബ്രാഞ്ച് കമ്മറ്റിയംഗം വി. ലാസാറിനെ അതിന്റെ നടത്തിപ്പ് ഏല്പിച്ചു...പ്ലീനം ഗ്രൂപ്പോഫ് കമ്പനീസിന്റെ ഭവന പാർപ്പിട നിർമ്മാണ  പദ്ധതികൾക്ക് വി.ലാസർ മെറ്റലും പാറകളും എത്തിക്കാൻ തുടങ്ങി...പ്ലീനം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ വിയറ്റ്നാമിലെ ബാങ്കുമായി ലിങ്ക് ചെയ്തിരുന്നു...അതിനെല്ലാം ഒരു എട്ടിന്റെ പണിപോലെ  ലാറ്റ്വിയയിലെ പാർട്ടി ശത്രുവായ  ലത്തീഫിനെ കൂട്ടുപിടിച്ച് പുഷ്കിൻ ഈ കോടതിവിധി നേടിയെടുത്തത്...മോസ്കോ പാർട്ടിയാഫീസും, വിയറ്റ്നാം കവലയിലെ പാർട്ടി നിയന്ത്രണമുള്ള ബാങ്കും, ലാവോസിലെ വായനശാലയും ഉൾപ്പെട്ട അൻപത്തൊയെന്ന് സെന്റ് പുഷ്കിനവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചിരിക്കുന്നു...

ഭൂമിമലയാളത്തിന്റെ ഭരണം മോസ്കോ  പാർട്ടിപിന്തുണയ്ക്കുന്ന ഒന്നായതിനാൽ പ്രവർത്തകരായ ഞങ്ങൾക്ക്...
സമാധാനകാലമായിരുന്നു. കേന്ദ്രത്തെ എതിർത്തും, ഭൂമിമലയാളത്തെ പുകഴ്ത്തിയും ട്രോളുകളുണ്ടാക്കുക. പാർട്ടിപത്രത്തിന്റെ പ്രതിമാസ ടാർജറ്റ് തികയ്ക്കുക....അടുത്തിടെ ആകെയുണ്ടായ പ്രശ്നം പുന്നപ്രയിൽ അറുപത്തിനാലിന് ശേഷം തരിശായിക്കിടന്നവയൽ പാർട്ടിയേറ്റെടുത്ത് കൃഷിയിറക്കി അതിൽ നേതാക്കൾ പരവതാനിയിൽ നിന്ന് എറിഞ്ഞവിത്തുകളിൽ പകുതിയും നല്ല നിലത്തായിരുന്നില്ല വീണത്. അത് തീപ്പൊരിയിൽ ചിത്രം സഹിതം വാർത്തവന്നു...
ഫോട്ടോ ഗ്രാഫറായ അനല്പൻ പിള്ളയെ അടുത്തദിവസം പഞ്ചായത്തിന്റെ വാർഷികറിപ്പോർട്ട് അവതരണം കവർ ചെയ്യാൻ വന്നപ്പോൾ ഞങ്ങൾ തല്ലി, ക്യാമറ എറിഞ്ഞുടച്ചു
....ആ സംഭവും, പരവതാനിയിലെ വിത്തെറിയലും സൈബറിൽ ട്രോൾ മഴതീർത്തു...ഒടുവിൽ പാർട്ടി ഇടപെട്ട് അനല്പന് ചൈനീസ് നിർമ്മിത ക്യാമറ വാങ്ങിക്കൊടുത്ത് കേസും വഴക്കും ഒത്തുതീർക്കുകയായിരുന്നു...
അടുത്ത ദിവസം തന്നെ പുന്നപ്രയുടെ വടക്കേ മൂലയിൽ നിലം സ്വാഭാവികമായി നികന്നുവന്ന സ്ഥലത്തു നിർമ്മാണം തുടങ്ങിയ മോസ്കോ ആയുർവേദിക്ക് ക്ലിനിക്കിന്റെ ചിത്രം തീപ്പൊരിയുടെ ഒന്നാം പേജിൽ നിറഞ്ഞു നിന്നു...

രണ്ടു ദിവസം കഴിഞ്ഞ് എന്റെ ചിത്രവും തീപ്പൊരിപത്രത്തിൽ പ്രത്യക്ഷപ്പെട്ടു..നാല്പത്തിയാറാം മോസ്കോ സമ്മേളനത്തിൽ പങ്കാളിയ്ക്ക് വിശ്വാസമാകാം എന്ന നിലപാട് സ്വീകരിക്കുന്നതിന് മുന്നേ ഞങ്ങളിൽ ഭൂരിപക്ഷവും വിശ്വാസങ്ങളിൽ പെട്ടിരുന്നു...
വിശ്വോത്തര തീർഥാടനകേന്ദ്രങ്ങളിലേക്ക് മോസ്കോയിൽ നിന്ന് വാഹന സർവീസുകൾ പോലും തുടങ്ങിക്കഴിഞ്ഞു...
അതിനിടയിലാണ് "കാനോൻ" ഫെലോഷിപ്പ് കൂട്ടായ്മയിലെ ചർച്ചിൽ ബ്രദറിനെയും വിശ്വാസികളെയും ഉക്രൈനിലെ വർഗീയവാദികൾ ശബ്ദമലിനീകരണം എന്നപേരിൽ ആക്രമിച്ചത്...പരിക്കേറ്റവശനായി മൂക്കിലുടെ രക്തമൊഴുകി വഴിയിൽ കിടന്ന ചർച്ചിലിലെ നല്ലശമര്യക്കാരനെപ്പോലെ ആശ്യ്പത്രിയിലേക്ക് കൊണ്ടുപോകുന്ന എന്റെ ചിത്രമായിരുന്നു...
തീപ്പൊരി  അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ചത്...
പിറ്റേന്ന് പരുക്കുകളോടെ ചർച്ചിൽ സുവിശേഷം പ്രസംഗിച്ചു...
ഞങ്ങൾ കേന്ദ്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്തു...
ഉക്രൈൻ പോരാളികൾ ഞങ്ങളെക്കണ്ട്
പിൻവാങ്ങി.അതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കാനോൻ ഉൾപ്പെട്ട വാർഡിൽ എന്നെ മത്സരിപ്പിക്കാനായിരുന്നു. പാർട്ടിയുടെ ലക്ഷ്യം. കാനോനിലെ പ്രസംഗം കേട്ട് മനുഷ്യമതിൽ തീർക്കാനെനെത്തിയ നല്ലൊരുശതമാനം ആളുകളും ചർച്ചിലിന്റെ നേതൃത്വത്തിൽ കബനി നദിയിലിറങ്ങി സ്നാനമേറ്റ് വിശ്വാസജീവിതം സ്വീകരിച്ചു.

ഞാൻ പിന്നെയും എവിടേക്കോ നിങ്ങളെക്കൊണ്ടുപോകുന്നു...
കോടതി മോസ്കോപാർട്ടിയാഫീസ്  സീൽ വച്ചതിനുശേഷം പുഷ്കിനെ ആരും കണ്ടിട്ടില്ല. വീടും പറമ്പും ജപ്തിയാകുമെന്ന് ഉറപ്പായപ്പോഴാണ് പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സർക്കാർ വാദ്യാരുപണിയ്ക്കായി അയാൾ മലബാറിലേക്ക് തീവണ്ടികേറിയത്. എന്നിട്ട് മടങ്ങിവന്ന് ഈ ചതിചെയ്യുമെന്ന് ആരും കരുതിയില്ല...
വീട് ജപ്തിക്കുവന്ന ബാങ്ക് തന്റെ പേരിലാക്കിയ വിരുതൻ.

കോടതിയിൽ നിന്നുകിട്ടിയ റിപ്പോർട്ട് പൂട്ടിക്കിടക്കുന്ന പാർട്ടിയാഫീസിന്റെ മുന്നിലെ യോഗത്തിൽ വച്ച് വൈക്കം ബഷീർ വായിച്ച് കേൾപ്പിച്ചു...ഈ മോസ്കോയിലെ പാർട്ടിയാഫീസും ബാങ്കും വായനശാലയും സ്ഥിതിചെയ്യുന്ന ഭൂമി. പുഷ്കിന്റെ പൂർവ്വികനായ ഹോചീമിൻ നാടാരുടേതാണ്. പാരമ്പര്യസ്വത്ത് കൈമാറ്റ നിയമപ്രകാരം നിലവിലെ അവകാശി പുഷ്കിൻ എന്ന ഗോർബെച്ചേവ് നാടാരാണ്.യോഗത്തിന്റെ ഒടുവിൽ പുഷ്കിനെ അനുനയിപ്പിക്കാൻ ഞാനുൾപ്പെട്ട ഒരു ടീം രൂപീകരിക്കാൻ തീരുമാനിച്ചു...ഉക്രൈൻ ലാറ്റ്വിയ, പോളണ്ട് എന്നിവിടങ്ങളിൽ മാറി മാറി താമസിക്കൻ തുടങ്ങിയ പുഷ്കിനെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാനോനിൽ ഇടയ്ക്ക് വരാറുള്ള പുഷ്കിന്റെ മകളും എന്റെ കാമുകിയുമായ ലിസിയോട് സംസാരിക്കാൻ ചർച്ചിൽ ബ്രദർ അനുവദിച്ചുമില്ല...
വാർഡ് ആറിലെ
പതിമൂന്നാം വീട് അടഞ്ഞുകിടന്നു. വാതിലിൽ നിങ്ങൾ ആദ്യം വായിച്ചവാക്യവും എഴുതിയിരുന്നു..അന്വേഷണ ടീമിനോടുള്ള അതൃപ്തി പാർട്ടിയുടെ രഹസ്യയോഗത്തിൽ പലരും വ്യക്താക്കി...

ഇതിനിടയിലാണ് പുഷ്കിനെ പാർട്ടി ഉന്മൂലനം ചെയ്തെന്ന് ലിസി പോലീസിൽ പരാതിപ്പെട്ടത്.
അതിന് അനുകൂലമായ വാർത്തകളും വീടിന്റെ മുന്നിലെ വാചകവും തീപ്പൊരിയിൽ വന്നു...ആദ്യമായി മോസ്കോയിൽ കേന്ദ്രഭരണപാർട്ടിയുടെ യോഗം നടന്നു. മോസ്കോ കവലയിൽ അവർ കൊടിയും നാട്ടി..
ഭൂമിമലയാളത്തിന്റെ ഭരണസഭയിൽ പുഷ്കിൻ തിരോധാനം പ്രതിപക്ഷം ആയുധമാക്കി...കേന്ദ്രത്തോട് അവർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു...മോസ്കോയിലെ നേതൃത്വം അറസ്റ്റുചെയ്യപ്പെട്ടു...ഭൂമിമലയാളത്തിൽ ഭരണപ്രതിസന്ധിയുണ്ടായി. ആഭ്യന്തരമന്ത്രിയുടെ കോലം മോസ്കോ കവലയിൽ കത്തിച്ചു.
ആ നാളുകളിൽ ലിസി എന്റെ പ്രണയം വലിച്ചെറിഞ്ഞു.
ഞാൻ മരണത്തെക്കുറിച്ചുപോലും ചിന്തിച്ചു.

അതിനിടയിലാണ് മലബാറിലെവിടെയോ പുഷ്കിനുണ്ടെന്ന് പാർട്ടിക്ക് രഹസ്യവിവരം കിട്ടിയത്..മുഖത്ത് ഒരു കറുത്ത മറുകുള്ളതിനിലാൽ പുഷ്കിനാണോ എന്ന് ചാരന്മാർക്ക് വ്യക്തായി തിരിച്ചറിയാൻ കഴിഞ്ഞില്ലത്രേ....
ഞാൻ മലബാറിലേക്ക് പോന്നു..തീവണ്ടിയിറങ്ങി ചായകുടിക്കാൻ കയറിയ ഹോട്ടലിൽ വച്ചു തന്നെ ഞാൻ പുഷ്കിനെ കണ്ടെത്തി അദ്ദേഹം എന്നെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ശരിയാണ് ഇടതു കവിളിൽ അയാൾ വരച്ച മറുകുകാരണം അയാളാകെ മാറിയിരിക്കുന്നു....
മുറിയിലെത്തിയതും അയാൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു.
ഞാനും പ്രത്യഭിവാദ്യം ചെയ്തു..കുളിച്ചുവന്ന എനിക്ക് അയാൾ ഇരിക്കാൻ പാർട്ടിയുടെ പത്രം വിരിച്ചു തന്നു..
പിന്നെ കഥപറയാൻ തുടങ്ങി.

നാടിനെയും പാർട്ടിയേയും ജീവനെക്കാൾ സ്നേഹിച്ച് കടക്കെണിയിലായതും. സ്വന്തം പാർട്ടിതന്നെ ജപ്തിചെയ്യാൻ വന്നതും പറഞ്ഞപ്പോൾ അയാൾ ദീർഘമായി നിശ്വസിച്ചു.മലബാറിലിരിക്കുമ്പോഴും അയാളുടെ ആത്മാവ് മോസ്കോ കവലയിലായിരുന്നു. അവിടേക്ക് മടങ്ങിപ്പോകാൻ വല്ലാതെ കൊതിച്ചു...
അങ്ങനെയാണ് വാദ്യാന്മാരുടെ ആശയാനുകൂല സംഘടനയിൽ ചേർന്നതും അഹോരാത്രം സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതും...എന്നിട്ടും നാട്ടിലേക്കുള്ള സ്ഥലമാറ്റപ്പട്ടികയിൽ അയാളെ ഉൾപ്പെടുത്തിയില്ലത്രേ. അത് ചോദിക്കാൻ യോഗത്തിൽ സംസാരിച്ചതിന് അവിടുത്തെ പാർട്ടിക്കാർ പൊതിരെ തല്ലുകയും അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്തു...അന്ന് കണ്ണീരോടെ മടങ്ങിവന്ന് ഒരാൽമരചുവട്ടിലിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത്...ഹോചിമിൻ നാടാരുടെ പരമ്പരയ്ക്ക് പാർട്ടിയിലെ സ്ഥാലം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
അതിന് ലാറ്റ്വിയയിലെ ലത്തീഫിനെ കൂട്ടുപിടിച്ചതിൽ വേദനയുണ്ടെങ്കിലും കുറ്റബോധമില്ല....

ഞാൻ എണിറ്റു നിന്നു, അദ്ദേഹം എന്നെ ചേർത്തു നിർത്തി, എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു...
ഒരു കത്തിയെടുത്ത് എന്റെ നേർക്ക് നീട്ടി, ഞാനത് ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

പിറ്റേന്ന് ബാംഗ്ലൂരിലേക്കുള്ള തീവണ്ടിയിലുരുന്ന് തന്റെ സ്വത്തെല്ലാം മോസ്കോയിലെ തെക്കേയറ്റത്തുള്ള മാനിഫെസ്റ്റോ ഓർഫണേജിന് ദാനം ചെയ്തവിവരം പുഷ്കിൻ എന്നോട് പറഞ്ഞിട്ടും.
പാർട്ടിയുടെ ഗ്രാസ് റൂട്ട് പ്രവർത്തനത്തിന്റെ ഭാഗമാണ് മാനിഫെസ്റ്റോ ഓർഫണേജെന്ന് ഞാൻ അയാളോട് പറഞ്ഞില്ല...

ബാംഗ്ലൂർ വഴി മ്യാന്മാറിലെ  കപിലവസ്തുവിലേക്ക്  ഞങ്ങൾ വിമാനം കയറി.
അവിടുന്ന്
ബോധഗയയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഞങ്ങൾക്കൊപ്പം മോസ്കോയിൽ നിന്ന് പുറപ്പെട്ട ഒരു  നായയുമുണ്ടായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)