Thursday 28 November 2019

പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം..!!

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം..!


ആ പെണ്ണ് ചാകുന്നതുവരെ വീടിന് ജീവനുണ്ടായിരുന്നു.ഹൃദയംപൊട്ടി മരിച്ച പെണ്ണിന്റെ  കഥകൾ പറയാനും കരയാനും  കൂടിയ ബന്ധുക്കൾ പിരിഞ്ഞുപോയതോടെ അയാളും മക്കളും വീടും മാത്രമായി."ഇനിയും ലീവ് നീട്ടാനാകില്ല, കുട്ടികളെ സ്‌കൂളിൽ വിടണം" അയാളത് ഓർമ്മിപ്പിച്ചപ്പോഴാണ് പെണ്ണിന്റെ അമ്മയും പടിയിറങ്ങിയത്. കുട്ടികളെ തനിക്കൊപ്പം  കൂട്ടിക്കോട്ടെയെന്ന്  അവർ ചോദിക്കാൻ ശ്രമിച്ചിരുന്നു.മങ്ങിയ ചിരിയിൽ അയാളതിന്  വിസമ്മതം കാണിച്ചു. മക്കളും പെണ്ണും മാറി നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല.

അലാറം വച്ചിട്ടും പതിനേഴാം ദിവസം അയാൾ എഴുന്നേൽക്കാൻ വൈകി.പതിവുപോലെ അടുക്കളയിൽ പാത്രങ്ങളൊന്നും ബഹളത്തിനില്ല.അതിൽ അസ്വസ്ഥനായാണ് മിക്ക ദിവസവും അയാളെഴുന്നേൽക്കുക.അതിന്റെ പേരിൽ പതിവായി നാലു പറയുകയും ചെയ്യും.പെണ്ണുചത്ത ദിവസം മുതൽ പാത്രങ്ങൾ മൗനവ്രതത്തിലായിരുന്നു.എട്ടു കഴിഞ്ഞിട്ടും ഉണരാത്ത പെണ്ണിനെ  കുലുക്കി വിളിക്കാൻ ശ്രമിച്ചപ്പോഴാണ് മരണത്തിന്റെ തണുപ്പിൽ  അയാൾ തൊട്ടത്. രാത്രി അയാൾ തന്നെയാണ്  സൗകര്യത്തിന്  പൊക്കിളിനു മുകൾ വരെ പെണ്ണിന്റെ  മാക്സി ഉയർത്തി വച്ചത്. ഒരു ചൂടുമില്ലാതെ  മരവിച്ച കിടപ്പ് കണ്ട് ദേഷ്യപ്പെട്ട്  കവിളിൽ ഒന്ന് പൊട്ടിച്ച്, പാതിയിൽ നിർത്തി ഇറങ്ങിപ്പോന്നതാണ്.അപ്പോളനുഭവിച്ച തണുപ്പ് മരണത്തിന്റേതായിരുന്നോ.? അലമാരയിൽ നിന്നെടുത്ത പാവട ഉടുപ്പിച്ച് മാക്സി താഴ്ത്തിയിട്ട ശേഷമാണ് കരച്ചിലിന്റെ ഭാവം പോലും അയാളുടെ മുഖത്ത് വന്നത്.കിടപ്പു മുറിക്ക് പുറത്ത് പാവാട ഇടാതെ നടക്കുന്നതിന്  മകന്റെ നോട്ടത്തെയാണ് അയാൾ കാരണമായി പറഞ്ഞത്.പെണ്ണിന് പോലും അത് വിശ്വസിക്കാനായില്ല..

കുട്ടികൾ ഇനിയും ഉണർന്നിട്ടില്ല.ഒരു ചായ ഇട്ടിട്ട് അവരെ ഉണർത്താമെന്ന് ചിന്തിച്ച് അയാൾ അടുക്കളയിലേക്ക് കയറി.അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു.രാത്രി മുഴുവൻ അത് തുറന്നായിരിക്കും കിടന്നത്.പെണ്ണാണ് പതിവായി വാതിലുകൾ പൂട്ടി, ലൈറ്റുകൾ കെടുത്താറുള്ളത്. അയാൾ ജാനകിമോളോട്  ലൈറ്റ് കെടുത്താൻ പറഞ്ഞിരുന്നു. വാതിൽ കുറ്റിയിടാൻ അവൾക്ക് ഉയരമില്ലല്ലോ.?ഫ്രിഡ്ജ് തുറന്നപ്പോൾ പുളിച്ച്‌ നാറിയ ഒരു ഗന്ധം പുറത്തേക്കു വന്നു.സ്വിച്ചുകൾ എല്ലാം കെടുത്തിയപ്പോൾ ജാനകിമോൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.എന്നും രാവിലെ പെണ്ണും അയൽക്കാരിയുമായി പാലുവാങ്ങാനുള്ള ഒരു പോക്ക് പതിവാണ്.  അരക്കിലോമീറ്റർ പോകാൻ ശ്രമിച്ചാൽ അയാളും കുട്ടികളും വൈകും.അയാൾ കട്ടനിടാൻ ശ്രമിച്ചപ്പോൾ എല്ലാം കൈവാക്കിന് തന്നെയുണ്ട്. അത് പെണ്ണ് രൂപപ്പെടുത്തിയ താളമായിരിക്കും..
അവളൊന്ന് കൈ നീട്ടിയാൽ ഉപ്പ് ഭരണിവര മുന്നിൽ ചെന്നു നിൽക്കും.വച്ച ഇടത്തു നിന്ന് ഉരുളൻ കിഴങ്ങും അനങ്ങില്ല. മീശ മുളപ്പിച്ച ഉള്ളി അവളൊന്ന് നോക്കിയാൽ പറമ്പിൽ ചെന്നു വീഴും. പെണ്ണൊരു ദുർമന്ത്രവാദിയായിരുന്നു..

ജാനകിയെ ഉണർത്തി നകുലനെ ഒരുക്കാൻ ആവശ്യപ്പെടാമെന്ന് തീരുമാനിച്ചു മുറിയിൽ കയറുമ്പോൾ മൂത്രത്തിൽ കുതിർന്ന് സഹോദരങ്ങൾ.നാലാം തരത്തിലും കിടക്ക നനയ്ക്കുന്ന ശീലം നകുലന് വിട്ടുപോന്നിട്ടില്ല.ഏഴാം തരത്തിലും കിടക്ക നനച്ചിരുന്ന അയാളുടെ ശീലമാണ് കുട്ടിക്കും. എന്നിട്ടും  എന്നും പുതപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ അയാൾക്ക് ദേഷ്യം വരും. ചില ദിവസങ്ങളിൽ കുട്ടിയെ ഉണർത്തി മൂത്രമൊഴിപ്പിച്ച് പെണ്ണ് അവർക്കൊപ്പം കിടക്കുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ട്.പിറ്റേന്നും കഴുകിയിട്ട തുണികൾക്കുമൊപ്പം പെണ്ണിന്റെ മാക്സിയും തൂങ്ങുന്നത് കാണും.നകുലനെ കുട്ടികളുടെ ഡോക്‌ടറെ കാണിക്കുന്ന കാര്യം അയാൾ ചിന്തിക്കും.ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.ഇന്ന് സ്‌കൂൾ വിട്ടുവരുമ്പോൾ ആശുപത്രിയിലേക്ക് പോകാൻ കഴിയുമോ...?

നകുലനെ വേഗമുണർത്താൻ കഴിഞ്ഞു.ജാനകി മണ്ണിരപോലെ പുതപ്പിനുള്ളിലേക്ക്  നൂണുപോവുകയാണ്.അയാൾ തന്റെ ചെരുപ്പ് ഊരി ചന്തിയിൽ ഒരടി കൊടുത്തു.പിടഞ്ഞെഴുന്നേറ്റ ജാനകിയുടെ കണ്ണിൽ കരച്ചിലും അത്ഭുതവും ഒന്നിച്ച് കണ്ടിട്ട് അയാൾ പുറത്തേക്ക് പോയി. 'നകുമോനെ സ്‌കൂളിൽ വൈകും എണീക്ക്, ജാനി നീ ഇതെന്താ കാണിക്കുന്നത്.' പതിവായി, പെണ്ണ്  കുട്ടികളെ കുലുക്കി വിളിക്കുമ്പോൾ ഇതുപോലെ ഒരടി കൊടുക്കാൻ അയാൾ പറയുമായിരുന്നു... മൂത്രമണമുള്ള തുണി മാറ്റി അടുക്കളയുടെ പരിസരത്ത് പതുങ്ങി നിൽക്കുന്ന കുട്ടികൾക്ക് അയാൾ മേശയിൽ പകർന്നു വച്ചിരിക്കുന്ന കട്ടൻ ചായയിലേക്ക് വിരലുചൂണ്ടി.നകുലന്റെ മുഖത്ത് അത്ഭുതം.മടിച്ച് നിൽക്കുന്ന കുട്ടികളുടെ മുന്നിൽ ഗ്ലാസ്സിൽ ആറ്റിത്തണുപ്പിച്ച ചായ വച്ചിട്ട് അയാൾ മാറി നിന്നു.ഒരിറക്ക് കുടിച്ചിട്ട് നകുലൻ ജാനകിയുടെ മുഖത്തേക്ക് നോക്കി.അവൾ പഞ്ചാസാര പാത്രത്തിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ മധുരം ചേർക്കാൻ മറന്ന കാര്യം അയാൾ ഓർത്തു...

റബ്ബർ ടാപ്പിങ്ങിന് ഏല്പിച്ചവന്റെ ശബ്ദം കേട്ട് അയാൾ പുറത്തേക്കിറങ്ങി.ഷീറ്റിൽ ചേർക്കാനുള്ള വെള്ളം കിണറ്റിൽ നിന്ന് കോരുന്നതിന് പകരം പൈപ്പ് തുറന്ന് വിട്ടിരിക്കുന്നു. ബക്കറ് നിറഞ്ഞൊഴുകുന്നു. പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ പെണ്ണ് സമ്മതിക്കില്ല.വെള്ളം ഉപയോഗിക്കുന്ന കാര്യം വെട്ടുകാരനോട് പറയണമെന്ന് അയാൾ ചിന്തിച്ചു.ചാവുകഴിഞ്ഞ് എട്ടാം ദിവസമാണ് ടാപ്പിംങ്ങ് തുടങ്ങിയത്.വെയിലിലും  മഞ്ഞിലും  ഷീറ്റുകൾ അയയിൽ കിടക്കുന്നുണ്ട്. പെണ്ണിന്റെ ആഭരണങ്ങളും പി എഫ് ലോണും ചേർത്തതാണ് പറമ്പ് വാങ്ങിയത്. മാസാവസാനം ഷീറ്റൊക്കെ ഉണക്കിയെടുത്ത് വിൽക്കാൻ പെണ്ണ് പാകമാക്കും.അയാൾക്ക് ഓരോട്ടോ പിടിച്ച് ചെന്നാൽ മതി..തട്ടിന്റെ മുകളിൽ ഷീറ്റുകൾ വിരിച്ച് ഇറങ്ങിവരുന്ന പെണ്ണിന്റെ മുടിയിൽ ചിലന്തിപ്പൂ വിരിയും.അയാൾക്ക് അതുകണ്ടാൽ ഹാലിളകും. 'പിന്നെ വരാടി പെണ്ണേന്നും' പറഞ്ഞ് ചിലന്തി തട്ടിലേക്ക് പാഞ്ഞു പോകും. ഒരു വടിയുമായി അയാൾ അന്ന് ചിലന്തിക്കോട്ടകൾ ആക്രമിക്കും.

സാറേ ഇപ്പൊ കോഴികളെ അടയ്ക്കാറില്ലേ..?" ടാപ്പിംഗ്കാരൻ  അയാളോട് കുശലം ചോദിച്ചു. അയാളൊ ന്നും മിണ്ടിയില്ല.പെണ്ണ് എല്ലാവരോടും കൊലുസ് പോലെ സംസാരിക്കും. അയാൾക്ക് അതിഷ്ടമായിരുന്നില്ല. പെണ്ണിന് പെണ്ണിനെപ്പോലെ ചിലക്കുന്ന ഒരു കോഴിപ്പടയുണ്ട്. അസമയത്ത് കോഴി കൂവിയതിന്റെ പേരിലും അയാൾ ദേഷ്യപ്പെട്ടിട്ടുണ്ട്.അയാൾ ഓഫീസിലേക്ക് പോയാൽ പെണ്ണും കോഴികളും തമ്മിൽ ആകെ കലപിലയാകും. അപ്പോൾ വീടിന്റെ ചിരി കാണണം. മുട്ടായിടാത്ത കോഴിയെ പെണ്ണ് തുറിച്ച് നോക്കും. പായുന്ന പൂവനെ കളിയാക്കും.മുട്ടയിട്ടവർ 'വന്നെടുക്കെടി പെണ്ണേന്ന് ' വിളിച്ചുപറയും. ഫ്രിഡ്ജിൽ നിറയെ മുട്ടയുണ്ടാകും.പെണ്ണിന്റെ നാത്തൂൻ വരുമ്പോൾ സ്നേഹത്തോടെ അയാൾ അതിൽ നിന്നു കൊടുക്കാറുണ്ട്..തുറന്ന് കിടക്കുന്ന കൂടിന്റെ ചുറ്റും ചിതറി നിൽക്കുന്നവയും അടയിരിക്കുന്നവയും ചേർത്ത് എത്രയെണ്ണം ഉണ്ടാകുമെന്ന് അയാൾ എണ്ണിനോക്കി. "ചേച്ചി എനിക്ക് സ്ഥിരം മുട്ട തരും, മാസാവസാനം എന്റെ  കൂലിയിൽ കുറയ്ക്കും". അയാൾ അതിനും മറുപടി കൊടുത്തില്ല.ഇന്ന് മുതൽ കോഴിക്കൂട് അടയ്ക്കണമെന്ന് ഉറപ്പിച്ചു...

കുളിമുറിയിൽ വെള്ളത്തിന്റെ ശക്തികുറയുന്നത് കണ്ട് അയാൾ പുറത്തിറങ്ങി. മോട്ടർ ഓണാക്കി,ടാങ്കിൽ വെള്ളം നിറയുമ്പോഴേക്കും കുളി കഴിഞ്ഞിറങ്ങാമെന്ന് കരുതിയാണ് അയാൾ വീട്ടിനുള്ളിലേക്ക് കയറിയത്. കുളി കഴിഞ്ഞ് നിൽക്കുന്ന കുട്ടികൾക്ക് മറ്റൊരു പ്രശ്നം.
യൂണിഫോമിൽ അല്ലാതെ പ്രവശിക്കാൻ അനുവദിക്കാത്ത സ്‌കൂളിലായിരുന്നു അവർ പഠിക്കുന്നത്.  പെണ്ണുള്ളപ്പോൾ ഒരിക്കലും ഈ പ്രശനം ഉണ്ടായിട്ടില്ല.കൂന കൂട്ടിയ  തുണികൾക്കിടയിൽ അവരുടെ കാലുറ മുതൽ ചോറു കഴിക്കാനുള്ള വിരിവരെയുണ്ടാകും. ഇന്നു മുതൽ അയാൾക്ക് അവരെ സ്‌കൂളിൽ കൊണ്ട് പോകണ്ടി വരും, ഇന്ന് വൈകിട്ട് തന്നെ അതെല്ലാം അലക്കി ഫാനിന്റെ ചുവട്ടിലിട്ട് ഉണക്കേണ്ടി വരും. മഴക്കാലത്ത് വീട്ടിന്റെ ഉള്ളിൽ അയകെട്ടിയെന്നും പറഞ്ഞ് പെണ്ണിനെയൊരിക്കൽ കൊന്നില്ലെന്നേയുള്ളൂ. കുട്ടികളോട് ഏതെങ്കിലും വസ്ത്രം ധരിക്കാൻ പറഞ്ഞിട്ട് അയാൾ കുളിക്കാൻ തുടങ്ങി.പുറത്ത് വാട്ടർ ടാങ്ക് നിറഞ്ഞ് ഒഴുകുന്നത് ജാനകി വിളിച്ചു പറയുന്നത് കേട്ട് അയൽക്കാരി വന്ന് അണച്ചു.

അയൽവാസിയായ ആ മുസ്ലിം സ്ത്രീയെ അയാൾക്ക് ഒട്ടും ഇഷ്ടമല്ല.അയാളില്ലാത്തപ്പോൾ അവരും പെണ്ണും തമ്മിൽ എന്തൊക്കെയോ സംസാരിക്കാറുണ്ട്. സംസാരം ഒഴിവാക്കാൻ മതിലിന്റെ ഉയരം കൂട്ടി. പെണ്ണ് ഒരു മടലനെ കുനിച്ചു നിർത്തി മുകളിൽ നിന്ന് വർത്താനിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടാൽ മടലനും പെണ്ണും വീണെണിറ്റോടും.

കുട്ടികൾക്ക് ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ച് കൊടുത്തിട്ട് വേണം ഓഫീസിലേക്ക് പോകാൻ എന്നു ഉറപ്പിച്ചാണ് അയാൾ കുളിമുറി വിട്ടിറങ്ങിയത്.ടേബിളിൽ അരിപ്പത്തിരിയും മുട്ടക്കറിയും നകുലൻ ആർത്തിയോടെ തിന്നുന്നു. പെണ്ണ് വാരിക്കൊടുത്തില്ലെങ്കിൽ  കഴിക്കില്ലെന്ന് വാശി പിടിക്കുന്ന കുട്ടിയാണ്. ഒരിക്കലും മുഖത്ത് നോക്കത്ത  സ്ത്രീയോട് അയാൾക്ക് ഇഷ്ടം തോന്നി.കുട്ടികൾക്കും തനിക്കും ടേബിളിൽ പൊതിഞ്ഞ് വച്ചിരിക്കുന്നത് ഉച്ചയ്ക്ക് കഴിക്കാനുള്ളതായിരിക്കുമെന്ന് അയാൾ ഊഹിച്ചു.നകുലനെ മുടി ചീകാൻ വിളിച്ചപ്പോൾ അവൻ വിറയലോടെ വന്നു നിന്നു.. രാത്രി ഉറങ്ങാതെ ടിവിയുടെ മുന്നിലിരുന്നതിന് കുട്ടിയോട് അയാൾ ദേഷ്യപെട്ടിരുന്നു.ജാനകിയെ ഇന്ന് രാവിലെ തല്ലിയതും കണ്ടിരുന്നല്ലോ..? ഇനി മുതൽ കുട്ടികളോട്  ദേഷ്യപ്പെടില്ലെന്നും തല്ലില്ലെന്നും അയാൾ ഉള്ളിലാഗ്രഹിച്ചു..

അടുക്കളയിൽ നിന്ന് കരിഞ്ഞ മണം വന്ന് അയാളുടെ നെറ്റിയിൽ ചുളിവ് വീഴ്‌ത്തി. കുടിക്കാൻ വെള്ളം തിളപ്പിക്കാൻ ശ്രമിച്ച് ഗ്യാസ് അണച്ചിട്ടില്ല.പാത്രത്തിന്റെ ഉള്ളുവരെ കരിഞ്ഞ് പൊള്ളിയടർന്നു.പെണ്ണ് ഏറെ വർഷമായി ഉപയോഗിക്കുന്ന പാത്രമാണത്.ഇന്ന് വൈകിട്ട് അതുപോലൊന്ന് വാങ്ങിക്കണം എന്ന് അയാൾ ഒരു ചെറിയ പേപ്പർ എടുത്ത് എഴുതി വച്ചു. അത്യാവശ്യം  എന്തൊക്കെ വാങ്ങാനുണ്ടാകുമെന്നറിയാൻ അയാൾ അവിടെ പരാതി. ഉപ്പു മുതൽ പത്തിരുപത് സാധങ്ങളുടെ പട്ടിക.ഇനി എന്തൊക്കെ വിട്ടുപോയിട്ടുണ്ടാകും..? കൃത്യമായി ലിസ്റ്റ് തരാത്തതിന് പലതവണ അയാൾ പെണ്ണിനെ ചീത്ത വിളിച്ചിട്ടുണ്ട്..

എന്തെങ്കിലും വാങ്ങിക്കാൻ ഇടയ്ക്കിടയ്ക്ക്  ഫോണിൽ വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല . വാങ്ങാനുള്ളതിന്റെ പട്ടിക  പേപ്പറിൽ എഴുതി ഫോട്ടോയെടുത്ത്‌ വാട്‌സ് ആപ്പ് ചെയ്യാൻ പെണ്ണിനെ പഠിപ്പിച്ചത് അയൽക്കാരിയാണ്. അയാൾക്കും അത് സൗകര്യമായിരുന്നു. പെണ്ണുമായി അയാൾക്ക്  ആകെയുണ്ടായിരുന്ന സംഭാഷണവും അതായിരുന്നു. പക്ഷെ പെണ്ണിനെ കുറ്റം പറഞ്ഞ് മറ്റൊരു സ്ത്രീയുമായി അയാൾക്ക് ഇത്തിരി അടുപ്പവും ഉണ്ടായിരുന്നു.മതിലിൽ വന്നില്ലെങ്കിലും അയൽക്കാരികൾ തമ്മിൽ വാട്‌സ് ആപ്പ് വഴി മിണ്ടുന്നത് അയാൾക്ക് അജ്ഞാതമായിരുന്നു..

ഓഫീസിൽ നിന്ന് നേരത്തെ പോകാൻ സൂപ്രണ്ട് ഒരിക്കലും അനുവദിക്കാറില്ല.അയാൾ വാതിലിൽ എത്തും മുൻപ് സൂപ്രണ്ട് അയാളുടെ മുന്നിൽ വന്നു.. "ദേവി പോയതല്ലേ വീടൊക്കെ ഒരു താളത്തിലാകും വരെ മോഹനൻ സാറിത്തിരി നേരത്തെ പോകുന്നതിൽ എനിക്കൊരു വിരോധവുമില്ല.." തന്റെ സീറ്റിലേക്ക് കണ്ണ് തുടച്ച് നടന്നുപോയ ആ സൂപ്രണ്ടിനെ ആയാളും കൂട്ടുകാരും പൂതന എന്നായിരുന്നു വിളിച്ചിരുന്നത്..

ഓഫീസിൽ നിന്ന് മൂന്നരയ്ക്ക് ഇറങ്ങിയിട്ടും വീട്ടിലെത്താൻ അയാൾ ഏറെ വൈകി.പട്ടികപ്പെടുത്തിയതിൽ പലതും വാങ്ങാൻ മറന്നിരുന്നു. പക്ഷെ കുട്ടികൾക്ക് രാത്രി കഴിക്കാൻ വാങ്ങിയത്തിന്റെ തുക അല്പം കൂടിപ്പോയതായി അയാൾക്ക് തോന്നി.
വീട്ടിലേക്ക് കയറുമ്പോൾ വണ്ടി തട്ടി പൂച്ചെട്ടിയിൽ ഒന്ന് പൊട്ടി.അത് പെണ്ണിന് ഏറ്റവും ഇഷ്ടമുള്ള മഞ്ഞപ്പൂവായിരുന്നു. എത്ര വെയിലത്തും അത് വാടില്ല..

സിറ്റൗട്ടിലെ കസേരയിൽ വച്ച് ഗൃഹപാഠം പൂർത്തിയാക്കുന്ന ജാനകി.
നകുലൻ മറ്റൊരു കസേരയിൽ സുഖമായി ഉറങ്ങുന്നു. അടുത്ത ദിവസം മുതൽ വാതിൽ പൂട്ടി താക്കേൽ അയൽക്കാരിയെ ഏൽപ്പിക്കാൻ തന്നെ ഓർമ്മിപ്പിക്കണമെന്ന് അയാൾ ജാനകിയോട് പറഞ്ഞു..വാതിൽ തുറന്ന് നകുലനെ എടുത്ത് തന്റെ കിടക്കയിൽ കിടത്താൻ ശ്രമിക്കുമ്പോൾ താൻ രാവിലെ എഴുന്നേറ്റ് പോയ കിടക്കയുടെ മുഷിച്ച ഗന്ധം. തല തുവർത്തിയിട്ട ടൗവൽ വീണ് തലയിണയിൽ  നനവ് പറ്റിയിരിക്കുന്നു.പെണ്ണ് ഏറ്റവും വെറുത്തിരുന്ന അയാളുടെ ശീലം ഇതായിരുന്നു.. 

"നകുമോന് നല്ല വിശപ്പുണ്ടായിരുന്നു." വളരെ പതിയെ മടിച്ചാണെങ്കിലും ജാനകി അയാളോട് സംസാരിച്ചു.. "ഉറക്കും മുൻപ് അമ്മ അവനെ പാല് കുടിപ്പിക്കും. നാളെമുതൽ യൂണിഫോം  നിർബന്ധമായും വേണമെന്ന് മിസ് പറഞ്ഞു" എല്ലാം മൂളിക്കേട്ട് വേഷം മാറി വന്ന അയാൾ അൽപ്പനേരം ടി വിക്ക് മുന്നിലിരുന്നു.. തുറന്ന് വന്നത് ഏതോ കാർട്ടൂൺ ചാനൽ, മാറ്റാൻ റിമോട്ട് എത്ര തിരഞ്ഞിട്ടും അയാൾക്ക് കിട്ടിയില്ല.സാധാരണയായി ടീ വിയുടെ മുന്നിൽ തന്നെ അതുണ്ടാകും.അങ്ങനെ കണ്ടില്ലെങ്കിൽ അയാൾക്ക് കലികയറുമായിരുന്നു..

കാർട്ടൂൺ ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന നകുലൻ അയാളുടെ മടിയിൽ ചെന്നിരുന്നു. 
വൈകിട്ട് കഴിക്കാൻ വാങ്ങിയ പൊതി അഴിച്ച് പാത്രത്തിലാക്കിയ പെറോട്ടയുമായി നകുലന്റെ മുന്നിൽ വന്ന  ജാനകിയെ അയാൾ ചേർത്തുനിർത്തി ഉമ്മവച്ചു..ചേച്ചിയും അനിയനും കാർട്ടൂണിൽ ലയിച്ചിരുന്ന് കഴിക്കുന്നുത് കണ്ട് അയാൾ തുണികളും വാരി അലക്കു കല്ലിലേക്ക് നടന്നു..
അയാളുടെ അടിവസ്ത്രവും കുട്ടികളുടെ യൂണിഫോമും അലക്കി വിരിച്ചു.

പാലു വാങ്ങാനുള്ള പാത്രവുമായി  ഇറങ്ങി നടന്നു. പറമ്പിന്റെ തെക്കേ മൂലയിൽ പെണ്ണിന്റെ  ചിതയൊരുക്കിയ ഭാഗത്തേക്ക് എന്തോ ഉറപ്പിച്ചായിരുന്നു അയാൾ നടന്നത്.ചിതയുടെ അരികിൽ ന മുളങ്കൂട്ടത്തിന്റെ ഇടത് വശത്തായി അയാൾ ഇരുന്നു..

"ഒന്നും ശരിയാകുന്നില്ല ദേവി,  നമ്മുടെ മക്കൾക്ക് വേണ്ടി ഒരു പെണ്ണുകെട്ടിയാലോന്ന് ഞാൻ ചിന്തിക്കുന്നു." അപ്പോഴും വാക്കുകൾ പിശുക്കി അയാൾ എഴുന്നേറ്റ് നടന്നു.
മുളങ്കൂട്ടത്തിൽ കാറ്റ് പടർന്ന് അയാൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത പെണ്ണിന്റെ പല്ലിറുമൽ പോലെ ഒരു ശബ്ദമുണ്ടായി...!!


കെ എസ് രതീഷ്, പന്ത

(ഗുൽമോഹർ 009)

Thursday 21 November 2019

ട്രിണിം..!!

ട്രിണീങ്..!!

" When you have to say 
Something to someone far away.
BSNL paves the way.
Connecting india, connecting hearts."

ആന്റോ സാർ എടുക്കാത്തത് കൊണ്ട് ആദ്യമായി ആ ഫോണിന്റെ ബെല്ല് പൂർണ്ണമായും കേട്ടു. മൂന്ന് ബെല്ലിൽ കൂടുതൽ അത്  ഒരിക്കലും അടിച്ചിട്ടില്ല. ആന്റോ സാർ വിളിക്കുമ്പോൾ ആയാലും അന്റോ സാറിനെ ആരെങ്കിലും വിളിച്ചാലും അതാണ് പതിവ്. പക്ഷേ ഇനി  ഡയറക്ട്രിയിൽ  245370 തിരഞ്ഞുപിടിച്ച്  വിളിച്ചാലും കിട്ടുന്ന മറുപടി. 'ഈ റൂട്ടിലേക്കുള്ള എല്ലാ ലൈനുകളും  തിരക്കിലാണ്, അല്ലെങ്കിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല' എന്നു തന്നെയാകും..ആവസാനമായി ആ ബെല്ല് കേൾക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു. ഏതോ വലിയ ത്യാഗം ചെയ്യുന്നത് പോലെ ആന്റോയുടെ ചെറുക്കൻ അലക്സ്  ഫോണിന്റെ കേബിൾ സാഹിതം  മുറിച്ചെടുത്ത്  ആന്റോ സാർ കിടക്കുന്ന പെട്ടിയ്ക്കുള്ളിൽ വച്ചു.. ഇതുകണ്ട് ആ നാട്ടുകാർ മുഴുവൻ എങ്ങിപ്പോയി. ചില തന്തമാർ തങ്ങളുടെ ആണ്മക്കളെ അറിയാതെ നോക്കിപ്പോയി. 'എന്റെ അടക്കിനും നീ ഇതുപോലെ ചെയ്യുവോടാ മക്കളെ' എന്നാകും ആ നോട്ടത്തിന്റെ അർത്ഥം. ഇവിടെ നടക്കുന്നത് പിതാ പുത്ര ബന്ധത്തിന്റെ പവിത്രമായ രംഗമെന്നൊന്നും നിങ്ങൾ തെറ്റിദ്ധരിച്ചുകളയരുത്. ഇത് മുഴുവൻ നാടകമാണ്
അതെല്ലാം ആന്റോ സാറിന്റെ കെട്ടിയാൾക്കും ഒറ്റമോൻ അലക്സിനും അതിയാന്റെ *പെറ്റിയായ  എനിക്കും മാത്രമേ  ആറിയു.. ഞാനെല്ലാം പറയാം ആന്റോ സാറിന്റെ മുഖം അവസാനമായിട്ട് ഒന്ന് കണ്ട്, ഒരു പിടി മണ്ണ് ആ കുഴിയിലിട്ടിട്ട് നമുക്ക് മാറി നിന്ന് സംസാരിക്കാം..

എല്ലാം കഴിഞ്ഞ് കേട്ടാ, ആന്റോ സാറിന്റെ മതിലിന്റെ അരികിൽ നിന്നാൽ കേൾക്കാൻ പറ്റുന്ന ട്രിണീങ്ങ്‌ ഇനി ഇല്ല. പത്തിരുപത് കൊല്ലം ഫോണാന്റോ സറിന്റെ കൂടെ ഞാൻ പെറ്റിയായി നടന്നതാ..
കുളക്കട ജംഗ്ഷനിൽ കേബിളിന്റെ കുഴിവെട്ടിക്കൊണ്ട് നിന്നപ്പോൾ 'ഇയാള് എന്റെ കൂടെ വരുന്നാടെന്ന്' ഒരു വിളി.അന്നുമുതൽ ഞാൻ നമ്മട്ടിയും കൊണ്ട് അതിയാന്റെ നിഴല് പോലെ നടന്നു...ഇന്നലെ ആന്റോ സാർ മരിച്ചെന്ന് കേട്ടപ്പോ തീരുമാനിച്ചു. ഇനി ഈ പണിക്കില്ല.
നിങ്ങൾക്ക് ഒന്നും ശരിക്ക് പിടി കിട്ടണില്ല അല്ലെ..? എന്നാ ഞാനങ്ങ് തെളിച്ച് പറയാം...
ഇടുക്കി തോണിച്ചാലിന്ന് കൃഷിപ്പണിയും കളഞ്ഞ് കേബിളിന്റെ കുഴി വെട്ടാൻ വന്നതാണ് ഞാൻ അന്ന് നല്ല ചെറുപ്പം. ഈ ആന്റോ സാർ കുളക്കട എക്‌സ്‌ചേഞ്ചിലെ മൂത്ത മേശിരി, ടെലകോം മെക്കാനിക്ക് എന്നൊക്കെയാണ് പദവിയെങ്കിലും ഞങ്ങൾക്ക് അതിയാൻ മേശിരിയാ.പക്ഷേ ഞാൻ ആന്റോ സാറെന്നെ വിളിക്കു. ഈ നാട്ടുകാരും ആഫീസിലെ എഞ്ചിനിയർ സാറും പുതിയ ജെ.റ്റി. ഒ മാഡവും ഫോണാന്റോന്നാ വിളി..ഞാൻ പത്ത് പാസായന്ന് കേട്ടപ്പോൾ അതിയാൻ  കർത്താവ് ശിഷ്യന്മാരെ ചേർത്തത് പോലെ എന്നെ പെറ്റിയാക്കി..അതിന്റെ ഗുണം എന്താണെന്നോ. കേബിലിന്റെ കുഴി പോലെ മീറ്റർ നോക്കി അല്ല കാശ്. പണിയുണ്ടെങ്കിലും ഇല്ലെങ്കിലും
സ്ഥിരമായി കൂലി കിട്ടും ഒരു മേശിരിക്ക് മിനിമം മൂന്ന് പെറ്റിയെങ്കിലും വയ്ക്കാം..
ആന്റോ സാറും എന്നെപ്പോലെ  പണ്ട് കേറിയതല്ലേ..? അന്ന് ബി എസ് എൻ എൽ അല്ലല്ലോ ടെലകോം ഡിപ്പാർട്ട്‌മെന്റ് ആയിരുന്നില്ലേ..?. സാറിന്റെ സൈക്കിളും തള്ളി ഞാനും നടന്നു.

"ഡെയ്  എന്റെ കൂടെ നിന്ന് പണി പഠിച്ചാൽ  നിനക്ക് സ്ഥിരാകാം. പത്തൊക്കെ ജയിച്ചതല്ലേ
ഇതിന്റെ കൂടെ ഐ ടി ഐ സർട്ടിഫിക്കറ്റ് കൂടെ ഒപ്പിച്ചാ മതി." ആന്റോ സറിന്റെ വാക്കിന്റെ ഉറപ്പിൽ ഞാൻ ഒരു പെണ്ണ് കെട്ടി. ഇവിടെ നാലു സെന്റ് സ്ഥലം വാങ്ങി.രണ്ട് പിള്ളേരായി അതിൽ ഒരു കൊച്ച് നാലാം ക്ലാസിലായി.ഡിപ്പാർട്ട്‌മെന്റ് മാറ്റി 2002 ല് ബി എസ് എൻ എൽ ആയപ്പോൾ സാർ ഉള്ളത് പറഞ്ഞ്. "ഡെയ്, ഇത് നശിക്കാൻ തൊടങ്ങിയെടാ, ഇനി ഇത് കമ്പനിയാ കമ്പനി
ഇനി ആരെയും സ്ഥിരപ്പെടുത്തതും എന്ന് തോന്നണില്ല. കേബിലും ഒക്കെ പോയില്ലേ, മൊബീൽ വരുന്നെടാ. നിനക്ക് പോണോങ്കിൽ പോവാം രണ്ടായിരത്തിപത്ത്  വരെയെ എനിക്ക് സർവീസ് ഒള്ളു.." സാർ പറഞ്ഞപ്പോഴേ എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി സ്ഥിരമാകൂലെന്ന്. പക്ഷെ സാറിന്റെ കൂടെ നിന്നാ വീട് പട്ടിണി ആവൂല എന്ന് ഉറപ്പായിരുന്നു..മിനിമം അഞ്ഞൂറ് എങ്കിലും ഒക്കും.ഏതെങ്കിലും വീട്ടിൽ പണി വന്നാൽ അവിടെന്ന്‌ കിട്ടണതും എനിക്ക് തരും..

ഇതിപ്പോ പറഞ്ഞ് പറഞ്ഞ് എന്റെ കഥയിലേക്കണല്ലോ നിങ്ങളെ കൊണ്ട് നിർത്തിയത്.
മരിപ്പ് കേട്ടതിന്റെ നൊമ്പലത്തിൽ നാലഞ്ചെണ്ണം അടിച്ച് അതാ ഒരു..
സാറിന്റെ കാര്യല്ലേ ഇവിടെ നമ്മൾ തൊടങ്ങിയത്. ഈ കാണാണ *ജംഗ്ഷൻ ബോക്‌സ് അതിയാന്റെ വീട്ടിലേക്ക് മാത്രം ഉള്ളതാ.ഇതിന്റെ ചുവട്ടിൽ കുഴിച്ച് ഒരു പ്ലെയറം *ക്രോനും,ഫോണുമായി അതിയാൻ ഒറ്റ ഇരുപ്പാണ്.എന്നിട്ട് നാട്ടിലെ സകല വീട്ടിലേക്കും വിളിച്ച് ടെസ്റ്റ് ചെയ്യും.. ഞങ്ങളെ ഡിവിഷൻ ആഫീസില് വലിയ പരാതി ഒന്നും വരൂല.വരാൻ അതിയാൻ സമ്മതിച്ചിട്ടില്ല.. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിയാന്റെ വീട്ടിൽ ചെന്ന് പറയും. അതൊക്കെ  ചെയ്ത് തീർത്തിട്ട്  ജെ റ്റി ഓ മാഡത്തിനോട് രജിസ്റ്ററിൽ എഴുതാൻ പറയലാണ് പതിവ്.

ആന്റോ സാറിന്റെ മോന്റെ പേര് അലക്‌സ് എന്നൊന്നും അല്ല അലക്‌സാണ്ടർ എന്നാ.ഫോൺ ഒണ്ടാക്കിയവന്റെ ഓർമ്മയ്ക്ക് ഇട്ടതല്ലേ ആ ചെറുക്കന് ആ പേര് .പക്ഷെ തള്ളേം മോനും കൂടെ ഈ അടുത്ത കാലത്ത് അതങ്ങ് മാറ്റി.. അവനെ ഒരു ഡിവിഷണൽ എഞ്ചിനീയർ ആക്കാനായിരുന്നു സാറിന്റെ മോഹം പക്ഷെ ചെറുക്കാൻ അത്ര പോരാ..ഇപ്പൊ ഏതാണ്ട് പ്രൈവറ്റ് മൊബൈൽ കമ്പനിയിൽ മാനേജരാ. അവന്റെ കമ്പനിക്കാണ് ഇപ്പൊ നാട്ടില് ഡിമാന്റ്
അതിന്റെ പേരിൽ അവര് തമ്മിൽ എന്നും ലഹളയാ. തള്ള ചെറുക്കന്റെ സൈഡാ കേട്ടോ..?. മൊബൈലൊക്കെ ശരിയാ വീട്ടില് ബി എസ് എൻ എൽ  മതിയെന്നാണ് ആന്റോ സാറിന്റെ വാശി.. ചെറുക്കന്റെ കമ്പനി ഫൈവ് ജി ആയിട്ടും നമ്മുടെ സാറിന്റെ ബി എസ് എൻ എൽ ത്രീ ജിയിൽ കിടന്ന് ഏഴയുവായിരുന്നല്ലോ.. അങ്ങനെയാണ് ഒരു ദിവസം ചെറുക്കന്റെ കമ്പനിയുടെ പരസ്യം വച്ചിരുന്ന ബോഡും പേപ്പറും ആന്റോ സാർ എടുത്ത് കത്തിച്ചത്.. അന്ന് എനിക്കും തോന്നി ആന്റോ സാറിന് പ്രാന്താണെന്ന്.ചെറുക്കനും സാറും തമ്മിൽ കാര്യാമായിട്ട് വഴക്കായി.ചെറുക്കൻ സാറിനെപ്പിടിച്ച് തള്ളി.. തൊട്ട് പോവരുതെന്നും പറഞ്ഞ് അന്ന് ഞാൻ അവരുടെ  എടയിൽ കേറി നിന്നില്ലായിരുന്നെങ്കിൽ ഈ  ചെറുക്കാൻ സാറിനെ കൊന്നേനേ..

അന്ന് സാറ് എന്റെ വീട്ടിലായിരുന്നു കെടന്നത്.. അന്നല്ലേ ഞാനികഥയെല്ലം അറിയണത്.
 ഈ ചെറുക്കന്റെ കമ്പനിക്ക് വേണ്ടി എല്ലാവനും ചേർന്ന് സാറിന്റെ കമ്പനിയെ നശിപ്പിച്ചതല്ലേ..
മഹാ രത്‌നം ആക്കാം ആരെയും പിരിച്ച് വിടൂല, എന്നൊക്കെ പറഞ്ഞാണ് ഡിപ്പാർട്ട്‌മെന്റിനെ കമ്പനി ആക്കിയത്. പണ്ട് ഡിപ്പാർട്ട്‌മെന്റും ചേർത്ത് മൂന്ന് പ്രാവശ്യം ബഡ്ജറ്റ് പറയുമായിരുന്നു. പത്ത് പതിനാലായിരം കോടി ലാഭത്തിൽ കിടന്ന സ്ഥാപമാണ് ഇപ്പൊ പൂട്ടാൻ പോണത്..
അന്ന് സാർ എന്നെ വിളിച്ച് ഇനി സ്ഥിരക്കാൻ പ്ലാൻ ഇല്ലെന്ന് പറഞ്ഞില്ലേ അന്നാണ് ഇത് കമ്പനി ആയത്. അന്ന് തന്നെ നൂറ് കണക്കിന് ആളുകളെ പിരിച്ച് വിട്ട്. ചെലരൊക്കെ നല്ല തുക കിട്ടിയപ്പം റബ്ബറും സ്‌ഥലവും വാങ്ങി ഒതുങ്ങി..പിന്നെ മൊബൈല് വന്നപ്പോ നമ്മളെ കമ്പനിയെ ലേലത്തിന് പോലും വിളിച്ചില്ലെന്നാണ് സാറ് പറഞ്ഞത്..പിന്നെ ഈ ചെറുക്കന്റെ കമ്പനി ഫൈവ് ജി ഒണ്ടാക്കണത് നമ്മളെ കമ്പിനിയുടെ ഉപഗ്രഹം വച്ചാണ് എന്നിട്ടാണ് അവന്റെ ഒരു പോസ്
...തുഫ്.. പന്ന.നാറി...!!

നിങ്ങളാണെ എന്റെ സാർ കുടിക്കണത് ഞാൻ കണ്ടിട്ടില്ല.
ഞാനിത്തിരി മിനുങ്ങണ പതിവ് ഒണ്ടായിരുന്നു..അന്ന് സാർ എന്റന്ന് ചോദിച്ച് വാങ്ങി കുടിച്ച്‌. എന്റെ അയ്യോ, പിന്നെ നേരം വെളുക്കും വരെ എന്ത് കരച്ചിലും വിളിക്കുമായിരുന്നു.
ഈ നാറി ചെറുക്കന്റെ ശബ്ദം കേൾക്കാൻ വേണ്ടി. റോഡിലെ വെയിലിൽ ഇരുന്ന് *ടെസ്റ്റർ വച്ച് ഒരു ദിവസം പത്തിരുപത് പ്രാവശ്യം എങ്കിലും 245370 ലേക്ക് വിളിക്കുമായിരുന്നു..
എവിടെ പണിക്ക് പോയാലും മാങ്ങയും ച്ചക്കയും ചാമ്പയും ചൊമന്ന് കൊണ്ട് കൊടുക്കും..
നല്ല മീൻ വഴിയിൽ കണ്ടാൽ 'തിരുത വേണോടി റോസിന്ന്' വിളിച്ച് ചോദിക്കും.
ചെറുക്കന് സാറിന്റെ കമ്പനി സ്നേഹതത്തെപ്പറ്റി എന്തോന്ന് അറിയാം.
പണ്ട് റെയിൽവെയും ടെലക്കോമും തമ്മിൽ ബോണസിന്റെ കാര്യത്തിൽ മത്സരം അല്ലെ...? ആരാണ് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ദിവസത്തെ ബോണസ് കൊടുക്കും എന്നും പറഞ്ഞ്.
ഒരിക്കെ എഴുപത്തിയാറുദിവസത്തെ കിട്ടിയപ്പം. ന്റമ്മേ, അതിയാൻ ആ റോസിലിയെ എടുത്ത്‌ പൊക്കി കവല വരെ വന്നില്ലേ..? 'നമ്മള് റെയിൽവേയെ തോപ്പിച്ചെടി പെണ്ണേ റോസി' അതിയാൻ അന്ന് സമരം പോലെ വിളിച്ചത് എന്റെ ചെവിയിൽ ഇപ്പോഴും ഒണ്ട്..ആ എന്തിരവളാണ്  തന്തേ കുഴിച്ചിടാൻ മോന് കൂട്ട്... ന്റിശോയെ, അന്ന് എനിക്ക് സാർ നാലായിരത്തി ഇരുന്നൂറ്റി അമ്പത് രൂപ തന്ന് അന്ന് ഞാൻ വാങ്ങിതാണ് എന്റെ കൊച്ചിന്റെ കഴുത്തിൽ കെടക്കണ മാല. കുളക്കട ജംഗ്ഷനിൽ പടക്കം പൊട്ടിച്ചല്ലേ ഞങ്ങൾ ആഘോഷിച്ചത്...?. അന്നും സാറ് ഇത്തിരി കുടിച്ച്‌..

ഈ പന്ന ചെറുക്കന്റെ പ്രേമം നിങ്ങൾക്ക് അറിയില്ല. വേറെതാണ്ട് ജാതിയിലെ കൊച്ചാ.
ഫോണിൽ വിളി കൂടി ബില്ല് വന്നപ്പോ. നമ്മളെ ആന്റോ സാർ ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് സംസാരിച്ച് ഒറപ്പിച്ചതാ ഞാനും കൂടെ പോയതല്ലേ..? മേശിരി മാർക്ക് ആഫീസിൽ നിന്ന് കിട്ടണ ഫ്രീ ആയി സംസാരിക്കാൻ കഴിയണ ഫോണ് ഈ ചെറുക്കനും ആ പെണ്ണിനും സാർ ഒപ്പിച്ച് കൊടുത്തല്ലോ..പിന്നെ എന്തോന്ന് പറ്റിയെന്ന് അറിഞ്ഞൂടാ ആ കൊച്ചിനെ ഇവൻ കെട്ടിയില്ല.. അതിന്റെ ശാപം ആയിരിക്കും ഇവന് ഇതുവരെ പെണ്ണ് കിട്ടാത്തത്..ആ പെണ്ണിന്റെ പേരിൽ സാറും എവനും തമ്മിൽ കൊറേ വഴക്ക് നടന്ന്.ഇവൻ ആ കൊച്ചിനെ ഏതാണ്ട് ഹോട്ടലിൽ കൊണ്ട് പോയെന്ന് സാര്  പറഞ്ഞ് തുടങ്ങി.ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല. ഇവന്റെ കമ്പനിയെപ്പോലെ ഭയങ്കര ഓഫർ കൊടുത്ത്‌ ആ പെണ്ണിനെ പറ്റിക്കാൻ ശ്രമിച്ച് കാണും..

സാറൊക്കെ നേരത്തെ ജോലിയിൽ കേറിയത് കൊണ്ട് നല്ല പൈസ പെൻഷനൊക്കെ ഒണ്ടല്ലോ. പിന്നെ അത്യാവശ്യം സാറും സമ്പാദിച്ചു വച്ചിട്ടുണ്ട്..അതിന്റെ മോളിൽ കിടന്ന് അമ്മയും മോനും അവന്റെ ഓഫർ കമ്പനിയും  സുഖിക്കട്ടെ. ജോലി കഴിഞ്ഞ് ആ മതിലിന്റെ വശത്ത് കൂടെ പോകുമ്പോൾ  245370 ലോട്ട് ഞാൻ വിളിക്കണം. എത്ര തളർച്ച ഉണ്ടെങ്കിലും മൂന്നാമത്തെ ബെല്ലിൽ ആന്റോ സാർ ഫോണെടുക്കും. എന്നിട്ട് ഒറ്റ ചോദ്യമാണ് "ഡെയ് നമ്മടെ ഡിവിഷനിൽ ഇന്നെത്ര ലൂപ്പിംഗ്, ബ്രെക്ക് എത്ര ഡിസ്റ്റർബ് എത്ര ജെ ടി ഒയെ റിപ്പോർട്ട് ചെയ്തതാ...??" 

പിരിച്ച് വിടുമെന്ന് പലരും പറഞ്ഞിട്ടും കരാർ പുതുക്കി ഇങ്ങ്‌നെ കൂട്ടത്തില് നിക്കണത് 
ആന്റോ സാറിനെപ്പോലെ ഈ കമ്പനിയെ എനിക്കും ഇഷ്ടം തോന്നി തുടങ്ങിയിട്ടാണ്..
ഇനി എനിക്ക് വയ്യ. ഇനി നിങ്ങള് ആ 245370 ലോട്ട് വിളിച്ച് നോക്ക് എന്തായിരിക്കും മറുപടി...??
എന്റെ ആന്റോ സാറ് നിലവിൽ ഇല്ലെന്നല്ലേ..?

*പെറ്റി കേബിൾ കുഴിവെട്ടാൻ ബി എസ് എൻ എൽ നിയമിക്കുന്ന മീനിയൽ സ്റ്റാഫ്
*ജംഗ്ഷൻ ബോക്‌സ്, ഫോണിലെ തകരാർ പരിഹരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
*ക്രോൻ. കേബിളിൽ പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
*ടെസ്റ്റർ. പ്രശ്നങ്ങൾ വിളിച്ച് ചോദിക്കാൻ ഉപയോഗിക്കുന്ന ഫോണുകൾ

കെ എസ് രതീഷ്,പന്ത
( ഗുൽമോഹർ 009)

Tuesday 19 November 2019

കബ്രാൾ വിലാസം

കബ്രാൾ വിലാസം...

1. ജി രവി
ബി ആർ സി
പേരാബ്ര
673525
9946049650

2. ജനാർദ്ദനൻ പി വണ്ടാഴി
കൃഷ്ണാജ്‌ഞലി
കാഞ്ഞിരമുക്ക്
വട്ടക്കാട്ടു പടി
പെരുമ്പാവൂർ
683542
8089060168

3.ദിവ്യ ദിവാകരൻ
നിഹാരം
വായലോടം
വെളിത്തുണ്ട് പടിഞ്ഞാറ്
ആലുവ
683511
984735415

4. പ്രമോദ് പി
ഗൈഡ് കോളേജ്
തിരൂർ പി ഒ
മലപ്പുറം
676101
9846800567

5.ജയരാജൻ
മുതുകുരിശി
എളാ ട് പി ഒ
ചെറുക്കൽ വഴി
മലപ്പുറം
679340
9539844396

6.Bernard Morais J
St. Joseph's
TVM - 1
9388355572

7.ഹരിദാസ് കെ.പി.
അംബാവന
ഈ സി. ക്ലബ്ബിന് സമീപം
കോടാലി
പാഡി.പി.ഒ.
680699
8129905 237

8.K.santhosh
H and c stores
Bishop Jerome Nagar
Kollam 1
9526770692

9 എസ്.ജെ സുജിത്
G 4 A
എസ്.എ.പി ഫാമിലി ക്വാർട്ടേഴ്സ്
ഊളമ്പാറ
പേരൂർക്കട പി.ഒ
പിൻ: 695 005
തിരുവനന്തപുരം

10.സുരേഷ് തെക്കീട്ടിൽ
കാർത്തിക
വിഷ്‌ണു ക്ഷേത്രതത്തിന് സമീപം
പാതായ്ക്കര പോസ്റ്റ്
പെരിന്തൽമണ്ണ
മലപ്പുറം ജില്ല
പിൻ 679322
9446330957

11 ഡോ: നിബുലാൽ വെട്ടൂർ
നന്ദനം
മണ്ണാറത്ത്
വെട്ടൂർ പി ഒ
പത്തനംതിട്ട
689653
9847987278

12.പ്രിയദർശൻ ജോയി
ഇടയില വിളയിൽ
മണ്ണടി പി ഒ
പത്തനംതിട്ട
691530
7306066143

13.ബഷീർ പെരുവളത്ത്
പെരുവളത്ത് പറമ്പ്
മുബിനാസ്
മലപ്പട്ടം
അടിച്ചെരി
670631
9207487351

14.പി ജി തോമസ്
കെ എസ് ഈ ബി ഏലൂർ 
ഉദ്യോഗമണ്ഡൽ പി ഒ
683501
9961455790

15. സുരേഷ് നടുവത്ത്
നീലാംബരി
പാലങ്കര പി ഒ
കരുളായി
മലപ്പുറം
679330
9447537747

16.ശ്യാം ലാൽ
ഗവ. യു പി എസ് പോത്തൻകോട്
പോത്തൻകോട് പി ഒ
695584
9446194189

17.പ്രാഗിൽ നാഥ്
സബ് ട്രേഷറി ഓഫീസ് മങ്കൊമ്പ്
തെക്കേക്കര പി ഒ
ആലപ്പുഴ
688503
8592937408
9746197473

18. സീമജ പി
പുലി യുള്ളതിൽ
കണ്ണോക്കര പി ഒ
വടകര വഴി
കോഴിക്കോട്
673102
9747572766

19.പി ജി റൈനോൾഡ്
പള്ളിപ്പറമ്പിൽ
കാട്ടൂർ പി ഒ
കലവൂർ
ആലപ്പുഴ
688522
9447707370

20.നിക്സൻ ഗോപാൽ
2A-11/129
എൻ ജി ഒ ക്വർറ്റേഴ്‌സ്
തെക്കേക്കര പി ഒ
കൊച്ചി 21
9846539419

21.കെ എസ് വിനോദ്
എൻ എസ് എസ് എച്ച് എസ് എസ് മുള്ളൂർകര
എച്ച് എസ് എ മലയാളം
മുള്ളൂർക്കര പി ഒ
തൃശ്ശൂർ 680583
9947267696

22.പി പി വിശ്വനാഥൻ
പന്തപ്പിള്ളി അകത്തൂട്ട്
പാലരിമംഗലം പി ഒ
മൂവാറ്റുപുഴ
ഏർണാകുളം
686671
9142185601

23.ടി സി വി സതീശൻ
ശ്രീരേഖ
അന്നൂർ പി ഒ
പയ്യന്നൂർ
670307
9447685185

24.മിഖായേൽ റോക്കി
കുരിശുങ്കൽ
അർത്തുങ്കൽ പി ഒ
ചേർത്തല
ആലപ്പുഴ
688530
9846821605

25.കെ ഗോപിനാഥൻ
മാധവി മന്ദിരം
കുളക്കാട്
ചെർപ്പുളശ്ശേരി
പാലക്കാട്
679503
04662285151

26.അപർണ ചിത്രകം
ചിത്രകം വീട്
Katameri പി ഒ
കോഴിക്കോട്
673542
9496776119

27.ശ്രീജ സുനിൽ
പേപ്പതിക്കൽ
ഉഷസ്
കൈതയിൽ
തിരുവലി പി ഒ
മലപ്പുറം
676123
9961449107
8304897107

28.രഞ്ജിത്ത് മോഹൻ
കെ എസ് ബി സി ആലപ്പുഴ വെയർ ഹൗസ്
കൊമ്മാടി
ആലപ്പുഴ
688007
9495210770

29.അനു പി നായർ
ബേബി സദനം
കാട്ടുവിള
ഇടവ പി ഒ
695311
9846831744

30.എം കെ രാധാകൃഷ്ണൻ
മേലെവീട്ടിൽ
കൗക്കാട് പി ഒ
തെയ്യത്തുമ്പാടം
എടക്കര
മലപ്പുറം
679331
9539617401

31.മണിലാൽ മൂക്കുട്ടുതറ
പയ്യപ്പറമ്പ്
പാണ്ടിക്കാട് പി ഒ
676521
മലപ്പുറം
9745859871

32.സുധീർ പി കെ 
പൊന്നൻ കാവിൽ
കമാര നെല്ലൂർ
679552
പാലക്കാട്
9744790698

33.സാദിഖ് അലി കെ കെ
കണ്ണൻ കുളവൻ
പട്ടക്കരിമ്പ്
കവല മുക്കട്ട പി ഒ
679332
9846262676

34.സുരേന്ദ്ര മോഹൻ സി എസ്
ഗീത മെഡിക്കൽ സ്
നയ്ക്കാനാൽ
തൃശൂർ
680001
9995283828

35.മുഹാ ജീർ കരുളായി
കരുളായി പി ഒ
വാരിക്കൽ
679330
9495510757

36.മനോജ് പാട്ടോളി
സ്നേഹസാന്ദ്രം
പെറ്റി ക്കുണ്ട് പി ഒ
671313
കാസർകോട്
8281238334

37.ഷെഫീർ പി എ
പറപ്പാത്ത് വീട്
വടക്കോട് പി ഒ
പിന് 682021
9447704785

38.ബിജു പി രവി
എരുമക്കാട് പി ഒ
ഇടയാറന്മുള
പത്തനംതിട്ട
689532
8078115422

39.എൻ ബി സുരേഷ്
എച്ച് എസ് എസ് ടി മലയാളം
ജി എച്ച് എസ് എസ് കുമരനെല്ലൂർ
പാലക്കാട്
679552
9809978193

40.അബ്ദുൽ വാഹിദ് ടി
തവളെങ്ങൾ വീട്
ചക്കരപ്പറമ്പ് പി ഒ
ആങ്ങാടിപ്പുറം
മലപ്പുറം 679321
7902314821

41. അജയ് വേണു
കുന്നും പുറത്ത് വീട്
കളളൂർ കാട് പി ഒ
മണലിപ്പീ ടിക
എറണാകുളം
686668
9496502346

42.മുകുന്ദൻ പുത്തൂരത്ത്
നിയർ എൻ എസ് എസ് സ്‌കൂൾ
ചക്കാലക്കുത്ത്
നിലമ്പൂർ
മലപ്പുറം
679329
9446949750

43.സജിത്ത് കെ കൊറ്റക്കാട്ട്
ഫറൂക്ക് കോളേജ് പി ഒ
കോഴിക്കോട്
673632
974430514

44. (ബർശലും, കബ്രാളും വേണം)
ദിവ്യ റഫീഖ്
അഞ്ച് ബി
എൻ എസ് എസ് ഹൈ സ്കൂൾ
പോലീസ് ലൈൻ
തിരൂർ
676105
9544171517

45.കെ വി പ്രവീൺ
പ്രശാന്തി
പുതിയ പറമ്പത്ത് കാവ്
നീലേശ്വരം
671314
04672284998

46.Jamal Raashi, Motheenkudiyil House,
Pezhakkappilly PO,
Muvattupuzha
Ernakulam district
686673
9349153183

47.Linu k 
Aikkuzha house
Manimooly po
90486090908

48ഗോപകുമാർ പി
മൊഴി
മൂദാക്കൽ പി ഒ
ചെമ്പൂര്
695103
9946227077

49.സൂര്യ തെക്കെയിൽ
ശ്രീ ഭദ്ര
കളരി ത്തോടി പറമ്പ്
കാരാട്ട്‌
മലപ്പുറം
673632
7593981115

50. ദീപ ബി എസ്
സുരേഷ് ഭവൻ
പിറവന്തൂർ പി ഒ
അലിമുക്ക്
പുനലൂർ
689696
6282967528

51.മുയ്യം രാജൻ
ദീപം
കുന്നുമ്പരാ റോഡ്
കോൾ മൊട്ട
നാണി ച്ചെരി തപാൽ
പറപ്ശ്ശിനിക്കടവ്
കണ്ണൂർ
670563
9405588813

52.KavithaSaphal,
AIta vida
Fblock 11th floor Flat No: A
opposite to SടN Eng. College
| Kelambakkam
OMR Road   chennai,
603103
8939177628

















Tuesday 12 November 2019

പെൺ ജൗളിസ്..!!

പെൺ ജൗളിസ്..!!

 ചിന്നമ്മയുടെ ചവിട്ടിൽ ഉപേന്ദ്രൻ കടയുടെ മുന്നിൽ  മലർന്നടിച്ച്‌ വീഴുന്നത് കണ്ടിട്ടും  ക്യാഷ് കൗണ്ടറിലിരുന്ന ചിത്ര അനങ്ങിയതേയില്ല. അയാൾക്ക് ഭാര്യയായിരുന്ന നാളുകളിൽ ഇതു പോലൊരു  ചവിട്ട് തന്റെ കാലിലും ചങ്ങലയ്ക്കിട്ടിരുന്നില്ലേ..?. നീണ്ട ബില്ല്‌ പോലെയുള്ള  തെറിപ്പാട്ട് കഴിഞ്ഞ് ചിന്നമ്മ നിന്ന് വിറയ്ക്കുന്നു. ജീവിതത്തിലാദ്യമായി മുഴുത്ത അഞ്ചാറ് തെറികൾ ചിത്രയും വിളിച്ചു. തെറിമാലയുടെ  പ്രാസവും ചിന്നമ്മയുടെ കിടിലൻ അവതരണവും  ഓർത്താകണം ചിത്രയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു നിൽക്കുന്നുണ്ട്. ഉപേന്ദ്രന്റെ തിരിഞ്ഞു  നോക്കിയുള്ള ആ നടപ്പ് കണ്ട്, ഓടിച്ചെന്ന് ചിന്നമ്മയുടെ കാലെടുത്ത് മടിയിൽ വച്ച് ഒരുമ്മ കൊടുക്കാനാണ് അവൾക്ക് തോന്നിയത്. ഉപേന്ദ്രനെപ്പോലെ കൂരി നെൽസണും ഒടക്കാൻ വന്നാൽ  നേരിട്ടോളമെന്ന്  സത്യം ചെയ്തത് ചിത്ര ഓർത്തു. " ആ കൂരിയെ തീർക്കാൻ  ഇംഗ്ലീഷിൽ നാലഞ്ച്  പഞ്ച് ഡയലോഗ് മതിയെടി സൂപ്രണ്ട്‌ കൊച്ചമ്മേ.." ചിന്നമ്മയുടെ മുഖത്ത് ആ വാക്കുകളിപ്പോഴും കൂസലില്ലാതെ  നിൽക്കുന്നത് ചിത്രയ്ക്ക് കാണാം..

ബില്ലടിച്ചിട്ട പേപ്പർ കീറിയെടുത്ത് കൂരിക്ക് നേരെ പൊട്ടിക്കാൻ  നാലഞ്ച് ഡയലോഗുകൾ ചിത്ര എഴുതി  നോക്കി. ചിന്നമ്മയുടെ പൂരപ്പാട്ടിന്റെ ഏഴയലത്ത് വരാൻ കെല്പില്ലാത്ത വാക്കുകൾ.. ഒന്നിനും ഒരു ഊക്കില്ല. ചിത്ര ചിന്നമ്മയെ പാളിനോക്കി. ചുരിദാർ വാങ്ങാൻ വന്ന് പതുങ്ങി നിൽക്കുന്ന പെണ്ണിനെ വഴക്കുപറയുന്ന ഒരു തന്തപ്പടിക്ക് ഇരിക്കാനുള്ള കസേര ചിന്നമ്മ ചൂണ്ടിക്കാണിക്കുന്നു..ആ പെണ്ണിന്റെ മുഖം തെളിയണത് കണ്ട് സതി ചിത്രയെ നോക്കി കണ്ണിറുക്കി. പെണ്ണിന്റെ തന്തപ്പടി കുഷ്യനിൽ ദേഷ്യത്തോടെ അമർന്നിരുന്നു. ഉള്ളിൽ വലിച്ചു വച്ചിരുന്ന വീർപ്പുമുട്ടൽ  കുഷ്യനിൽ നിന്ന് പുറത്തേക്ക് വന്നു. നിവർത്തിപ്പിടിച്ച പത്രത്തിന്റെ  മുകളിലൂടെ അയാൾ ചിന്നമ്മയെ ഒരെത്തിനോട്ടം നടത്തി. ചിന്നമ്മയുടെ പ്രതിനോട്ടത്തിൽ തട്ടി അയ്യാളുടെ കണ്ണുകൾ ഏതോ വലിയ വാർത്തയിലേക്ക് വീണു. 

അതാണ്‌ ചിന്നമ്മ, ഫുട്‌ബോള് പോലെ അവൾ അടിച്ച് തെറിപ്പിച്ചത് ചിത്രയുടെ  ഏറ്റവും വലിയ പ്രതിസന്ധിയാണ്. എന്നിട്ട് ഒരു മാസ് ഡയലോഗും. " നീയേത്  ഇന്ദ്രനായലും  കൊള്ളാം എന്റെ ചിത്രയുടെ ഏഴയലത്ത് കണ്ടാൽ പന്ന മരപ്പട്ടി മോനെ കൊന്നുകളയും ഞാൻ." ചിത്രയോട് നൂറ് നാക്കുള്ള ഉപേന്ദ്രൻ ഒറ്റയക്ഷരം മിണ്ടീയയിട്ടില്ല..പെൺകുട്ടിയുടെ തന്തപ്പടിയെ ആകുലതയോടെ നോക്കുന്ന സതിയെ ചിത്ര അടുത്ത് വിളിച്ചു.."നമ്മുടെ ചിന്നമ്മ കൊലമാസാണ് മോളെ, അവള് ഉപേന്ദ്രന് കൊടുത്തത് പോലെ കൂരിയെ കൈകാര്യം ചെയ്യാനൊന്നും എനിക്ക് പാങ്ങില്ല. എന്നാലും മുഖത്തോട് മുഖം നിന്ന്  ഒരു കിടിലൻ ഡയലോഗ് കാച്ചാനുള്ള  ധൈര്യമെങ്കിലും കാണിക്കണ്ടെ..?നാലഞ്ച് ഡയലോഗ് പറഞ്ഞ് താ പെണ്ണേ..."

കഴുത്തിൽക്കിടന്ന ടേപ്പ് കൈയിൽ ചുറ്റി വച്ചിട്ട് സതി ചിത്രയുടെ ചെവിയോട് ചേർന്ന് വന്നപ്പോൾ പ തന്തപ്പടിയുടെ കണ്ണുകൾ പൊങ്ങിവന്നു. പ്രതിനോട്ടത്തിന് പാങ്ങില്ലാതെ ചിത്ര പിൻവാങ്ങി.. ഉപേന്ദ്രന്റെ വശത്തെ ന്യായമിട്ട്, ചിന്നമ്മയുടെ ചവിട്ടിനെക്കുറിച്ച് സതി പറഞ്ഞു തുടങ്ങിയപ്പോൾ ചിത്രയുടെ നോട്ടമിത്തിരി ചുവന്നു. അപകടം തിരിച്ചറിഞ്ഞ് പത്രത്തിന്റെ ഉള്ളിലസ്തമിച്ച  കണ്ണുകൾ പിന്നെ ഉയർന്നു വന്നില്ല.സതിയോട് ചിത്രയുടെ ശബ്ദമുയർന്നു..

"മികച്ച സേവനത്തിന് മെഡലൊക്കെക്കിട്ടിയ ഡെപ്യുട്ടി തഹസീൽദാർ സാറാണ് ചവിട്ടും വാങ്ങി ഓടിയത്. ചിന്നമ്മ പറയുന്നത് ശരിയാ 'കെട്ടിയോനെ കൊല്ലാൻ ഒരിക്കലെങ്കിലും തോന്നാത്ത ഒറ്റ പെണ്ണും ഭൂമിയിലുണ്ടാവില്ല.' എടി പെണ്ണേ ! എന്റെ മോന്റെ കല്യാണത്തിന് ശേഷം ഒന്നല്ല പലതവണ നിന്റെ ഉപേന്ദ്രേൻ സാറിനോട്  എനിക്കങ്ങനെ  തോന്നിയിട്ടുണ്ട്‌. ഉപേന്ദ്രന്റെ ഒരു കാലെങ്കിലും തല്ലിയൊടിക്കാൻ കഴിയണേന്ന് ചിന്തിച്ച്‌  നിൽക്കുമ്പോഴാണ് ഇവളുടെ നെഞ്ചത്തോട്ട്  ഞാൻ തലചുറ്റി  വീണത്. നി തന്നെ ഓർത്ത് നോക്കെടി.ഒരു ഗസറ്റഡ് പദവിയിലിരുന്ന  എനിക്ക്  കടങ്ങള് തീർക്കാൻ ഈ  കിട്ടണ പെൻഷനും അന്യനാട്ടിന്ന് മോൻ അയയ്ക്കുന്നതും കഴിഞ്ഞ് പിന്നെയും പത്തുമുപ്പതിനായിരം ഒപ്പിക്കേണ്ട ഗതികേട്..? പെണ്ണായ ഞാൻ അമ്പത്തിമൂന്നാം വയസിൽ ഒരു ചിട്ടിക്കമ്പനിക്ക് ലാഭമുണ്ടാക്കൻ  പൊരിവെയിലത്ത് പരക്കം പാഞ്ഞ് നടക്കുമ്പോൾ നിന്റെ ഉപേന്ദ്രൻ സാർ  കടയിലിരുന്ന് തുണിവിറ്റ പൈസയ്ക്ക് കമ്പനി കൂടുന്നു. എങ്ങനെയുണ്ട്..? ആർക്കായാലും സഹിക്കുമോ.. നിനക്കായാലും  കൊല്ലാൻ തോന്നുലേ..?"  തല കുനിച്ചുനിന്ന സതിയുടെ അടുത്തേക്ക് ചിത്ര ഒരു കസേര നീക്കിയിട്ടു. ശബ്ദം  അല്പം മയപ്പെടുത്തി..

"ഇതൊക്കെ കേൾക്കുമ്പോൾ  നീ കരുതും ഞങ്ങക്ക് ആകെ ഒറ്റ മോനളേയുള്ളൂ, രണ്ടാൾക്കും സാമാന്യം നല്ല ജോലിയുണ്ടായിരുന്നില്ലേന്നൊക്കെ. അതൊക്കെ ശരിയാ പെണ്ണേ. ഈ കടങ്ങളൊന്നും ഞാനായിട്ട് വരുത്തി വച്ചതല്ല. നിന്റെ  ഉപേന്ദ്രൻ സാറിന്റെ സംഭാവനയാ.
ആള് പണ്ട് ഇങ്ങ്നെ ഒന്നും ആയിരുന്നില്ല, എന്നോട് എന്ത് സ്നേഹായിരുന്നു. എനിക്കു വേണ്ടി എത്ര പാട്ട് പാടുമായിരുന്നു. ഇപ്പൊ ഒരു മൂളിപ്പാട്ട് പോലുമില്ല.കുടിയൊക്കെ ഈ അടുത്തല്ലേ തുടങ്ങിയത്. ജോലിയിലൊക്കെ എന്തൊരു മിടുക്കായിരുന്നു. ഏതൊക്കെ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടോ അവർക്കൊന്നും സാറിനെ മറക്കാനും കഴിയില്ല. പിരിയാൻ നേരം കെട്ടിപ്പിടിച്ച് ഉപേന്ദ്രൻ സാർ എന്റെ ദൈവമാണ് എന്നൊക്കെ പറഞ്ഞവർ വരെയുണ്ട്. വി ആർ എസ് എടുത്തതാണ് പോന്നത് ന ഒറ്റരൂപ  സമ്പാദ്യമില്ല. ഇതിനിടയിൽ പ്രിന്റിംഗ്‌ ഷോപ്പ്, ജ്യുസ്സ് സ്റ്റാള്, മെഴുകുതിരി നിർമ്മാണയൂണിറ്റ്, അങ്ങനെ ചെന്നു തലവയ്ക്കാത്ത ഏർപ്പാടില്ല. ഒടുവിൽ തുടങ്ങിയ കയർപ്പായ യൂണിറ്റ് ഇരുപത് ലക്ഷമാണ് തിന്നത്. ബാങ്കിൽ നിന്ന് നോട്ടീസോ വിളിയോ വരുമ്പോഴാണ് ഞാനിതൊക്കെ അറിയുന്നത്. എന്നോട് മിണ്ടാതെ രണ്ട് ദിവസം നടക്കും.ബാധ്യത തീർക്കാൻ ഓരോന്ന് വിൽക്കുമ്പോഴും തീരുമാനിക്കും ഇതോടെ നിർത്തിയെന്ന്. പക്ഷെ പിന്നെയും എന്നെകൊണ്ട് സമ്മതിപ്പിക്കും.." സതി വിരലിൽ ഞൊട്ടയൊടിച്ചു, പെണ്കുട്ടി ഇളം നീല ചുരിദാർ ഇട്ട് ചിന്നമ്മയുടെ മുന്നിൽ വന്ന് നിന്നു..

"കൂടെ നടക്കുന്നവന്മാർ ഓരോന്ന് പ്ലാൻ ചെയ്യും, ഫൈനാൻസ് ചെയ്യാൻ ഉപേന്ദ്രൻ സാർ. ഹിന്ദിയിൽ
എം എയുള്ള  ഇയാൾ ഏതോ പ്രൊഫസറിന്റെ വാക്കും കേട്ട് എൻട്രൻസ് കോച്ചിംഗ്‌ സെന്ററു വരെ തുടങ്ങി. ഇയാൾക്ക് അതിനെപ്പറ്റി  വല്ല അന്തവും കുന്തവുമുണ്ടോ..? നമ്മടെ മോൻ പോലും പോകാതെയായപ്പോൾ ആറുമാസത്തിനകം അതും പൂട്ടി. കൊറേ ദിവസം അതായിരുന്നു ഇവരുടെ ബാർ.ക്ലച്ച് പിടിക്കില്ലെന്ന് കണ്ടപ്പോൾ ആ പ്രൊഫസർ പൊടിയും തട്ടിപ്പോയി. അയാൾക്ക് നഷ്ടമൊന്നും ഇല്ലല്ലോ..? അതുകഴിഞ്ഞ്  എന്നെയും വി ആർ എസ് എടുപ്പിച്ചു. അന്ന് കിട്ടിയ തുകയും പിന്നൊരു ലോണും ചേർത്ത് തുടങ്ങിയ 'ഉപാസ് ടെക്‌സ്റ്റൈൽസാണ്' ഞാനും ചിന്നമ്മയും ചേർന്ന്  'പെൺ ജൗളിസാ'ക്കിയത്. ഇനി പ്രേതാലയം പോലുള്ള ഒരു വീട് മാത്രമേ ബാക്കിയുള്ളൂ,  അതും നിന്റെ ഉപേന്ദ്രൻ സറിന്റെ പ്ലാനാട്ടോ. മൂന്ന് നില, മുകളിലെ നില ഞങ്ങൾക്ക്, താഴെ വാടകയ്ക്ക്.. എന്നിട്ടോ  അത് മാസാമാസം വൃത്തിയാക്കാൻ കാശ് ഞാനൊപ്പിക്കണം. എന്തായാലും ഞാനത് വിൽക്കും.കിട്ടണ കാശിന് ലോണും തീർത്ത് ഒരു കുഞ്ഞ് വീടോ ഫ്‌ളാറ്റോ വാങ്ങി. ഇനിയുള്ള കാലം ചിന്നമ്മയുടെ കൂടെ കഴിയാനാണ് പ്ലാൻ.." 

സതിയുടെ നെറ്റിയിൽ സംശയരൂപത്തിൽ ചുളിവുകൾ വീണു. ഭയത്തിന്റെ വേഷം കെട്ടിയ വിയർപ്പു തുള്ളികൾ ഒളിച്ചു നിന്നു. ക്ഷീണിതയായ ഒരു വൃദ്ധ വന്ന് കുഞ്ഞുടുപ്പുകൾ ആവശ്യപ്പെട്ടു . എഴുന്നേൽക്കാൻ തുടങ്ങിയ സതിയെ അവിടിരിക്കാൻ ആംഗ്യം കാണിച്ചിട്ട്, ചിത്ര  എടുത്ത് കൊടുത്തു. വൃദ്ധ നൽകിയ തുക ശ്രദ്ധിക്കാതെ പെട്ടിയിലിട്ട് ചിത്ര സംസാരത്തിലേക്ക് വന്നു..
പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയ വൃദ്ധ ക്ഷീണം തോന്നി, സെറ്റിയിൽ ഇരുന്നു. ചിന്നമ്മ അവർക്ക് ഫാൻ ഇട്ടുകൊടുത്തു. അവർ ചിന്നമ്മയെ നന്ദിയോടെ നോക്കി..കാറ്റിൽ മുഖം മറച്ചിരുന്ന പത്രം താഴ്ന്നപ്പോൾ തന്തപ്പടി തന്റെ വാച്ചിലും ചുരിദാരിൽ മതിമറന്ന് പെൺകുട്ടിയെയും അക്ഷമയോടെ നോക്കി. ആ കുട്ടി  നീല നിറമുള്ള ഒരു ചുരിദാരിലായിരുന്നു. അയാൾക്ക് നീല ഇഷ്ടമായിരുന്നില്ല.

"നിനക്കറിയോ സുരക്ഷിതമായ ഒരു ബാല്യവും, അരക്ഷിതമായ വാർദ്ധ്യക്യവുമാണ് എന്റേത്.     ഇനിയുമത്  സഹിക്കാൻ വയ്യ. ഉപേന്ദ്രൻ മോന്റൊപ്പം  ജീവിക്കട്ടെ. ആയ കാലത്ത് ഒരു  പെൺകുട്ടിയെക്കൂടെ ഉണ്ടാക്കിയെങ്കിൽ വിധി ചിലപ്പോൾ മാറിയേനെ. സംഘടനാ പ്രവർത്തനവും പ്രസംഗ വേദികളും  കഴിഞ്ഞ് പ്രസവിക്കാനുള്ള  നേരവും, ബോധവും എനിക്കുണ്ടായില്ലല്ലോ?.ഉപേന്ദ്രൻ സറിനെ സ്വന്തം മോന്റെ കല്യാണത്തിന് കിട്ടിയത് തന്നെ ഭാഗ്യം. ഞാനൊറ്റയ്ക്കാണ് സകലതും ഒരുക്കിയത്. അതൊക്കെ അവന് അറിയാം. അന്നൊക്കെ തഹസീൽദാർക്ക് വലിയ തിരക്കായിരുന്നു ചീഫ് സെക്രട്ടറിയുടെ പവറല്ലേ..? പെൻഷൻ പോലും കണ്ടവർക്ക് ജാമ്യം നിന്നതിന്റെപേരിൽ  റിക്കവറിയാ. ഇപ്പൊ സിഗരറ്റ് വാങ്ങാൻ പോലും ഞാൻ കൊടുക്കണം. ഇല്ലെങ്കിൽ കേട്ടാലറയ്ക്കുന്ന തെറി. നിന്റെ ഉപേന്ദ്രൻ സാർ സൈലന്റ് ആയി നടക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ മുന്നിൽ ദൈവദൂതൻ. എന്നാലേ ഇതുപോലെ പുഴുത്ത വർതതാനം ഭൂമിയിൽ ഒറ്റ മനുഷ്യനും പറയില്ല.ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റാതെ വിളിച്ച് കൂവുന്നത് കേൾക്കാം. മനസ്സിന് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ട്  ഡോക്ടറെ കാണാൻ വിളിച്ചാൽ വരില്ല.സ്വയം വേദനിപ്പിച്ച് തീ തീറ്റിക്കും.ഒരു തരം ഭ്രാന്ത്.." 

"ഈ തന്തയെക്കുറിച്ച് പരാതി പറഞ്ഞുപോയതിനാണ് മരുമോളുടെ വായിലിരുന്നത്‌ വരെ ഞാൻ കേട്ടത്. "മമ്മിയിങ്ങനെ ഏതു നേരവും പപ്പയെ കുറ്റം പറഞ്ഞാലോ, കറക്കമൊക്കെ നിർത്തി വീട്ടിൽ ഇരിക്കണം" എല്ലാം നേരിട്ട് അറിയുന്ന അവന് പോലും എന്നെ തിരിച്ചറിയാൻ കഴിയുന്നില്ല.
 ഈ നെട്ടോട്ടത്തിനിടയിൽ ഞാനിത്തിരി കവിത എഴുതും. പഴയ പ്രവർത്തകർ വിളിക്കുമ്പോൾ  കവിതാ ചൊല്ലാനോ നാടകം കാണാനോ പോകും. ഇല്ലെങ്കിൽ എനിക്കും പ്രാന്ത് വരില്ലേ.? അല്ലാതെ അയാളെപ്പോലെ വൈകിട്ട് വരെ കിടന്നുറങ്ങി ആരക്കുപ്പി കുടിച്ചിട്ട്  ബഹളം ഉണ്ടാക്കിയാൽ മതിയോ..? ചില സമയത്തെ കോപ്രായങ്ങൾ കണ്ടാൽ എന്തെങ്കിലും എടുത്ത് മൊട്ടത്തല തല്ലിപ്പൊട്ടിക്കാൻ തോന്നും. ഞാൻ ആർക്കാണ്ടോക്കെകൂടെ കിടക്കാൻ പോകുന്നെന്നാ പുതിയ ആരോപണം. നല്ല കാലത്ത് എല്ലാം സൗകര്യങ്ങളും കിട്ടിയിട്ട് നോക്കിയില്ല പിന്നാലെയാണ് ഈ പ്രായത്തിൽ. അതെങ്ങനെ എന്റെ മോന് മനസിലാകും..? എന്തായാലും ഇനി ആരോടും ഒരു  പരാതിക്കും ഞാനില്ല. പഴയ സിം ടോയിലെറ്റിലിട്ട് ഫ്ളെഷ് ചെയ്തിട്ടുണ്ട്..ആരും എന്നെ വിളിക്കണ്ട.എനിക്കും ആരേയും വിളിക്കാനും വയ്യ. മോൻ നാട്ടിൽ വന്ന് അച്ഛ്നെ കൊണ്ട് പോട്ടെ..."ചിത്രയുടെ കണ്ണ് നിറയുമ്പോൾ സതി പതിയെ ചേർത്ത് പിടിച്ചു. എഴുന്നേറ്റ് പോകാൻ നിന്ന വൃദ്ധ സംശയ രൂപത്തിൽ ഒന്നുരണ്ട് സെക്കന്റ് അവരെ നോക്കി നിന്നു. തുറന്നാൽ കരയുന്ന  വാതിലിലൂടെ പുറത്തേക്ക് പോയി.ചിന്നമ്മ ദേഷ്യത്തിൽ ഫാനിൻെറ സ്വിച്ച്‍ ഓഫാക്കി. ചിത്രയുടെ കരച്ചിൽ പെട്ടെന്ന് നിന്നു..തന്തപ്പടിയുടെ നെറ്റിയിൽ വിയർപ്പിന്റെ കനൽ തെളിഞ്ഞു.
അയാൾ പത്രം വീശി അതിനെ കെടുത്താൻ നോക്കി.

 " ഉപാസിന്റെ ലൈസൻസ് എന്റെ പേരിലായത് ഭാഗ്യം. അല്ലെങ്കിലും ഒറ്റ ബാങ്കും ഉപേന്ദ്രന്   ലോണനുവദിക്കില്ല. പല ചെക്കും മടങ്ങി ബ്ളാക്ക് ലിസ്റ്റിൽ ആയ ടീമല്ലേ..?. തിരിച്ചടവുകൾ ഇനിയും ബാക്കി നിൽക്കുന്നു.  കുടിക്കാനുള്ള കച്ചവടം കിട്ടിയാൽ അയാൾ ഷട്ടർ പൂട്ടും. അത് ചോദിക്കാൻ ചെന്നതിനാണ് കണ്ടവന്മാരുടെ മുന്നിലിട്ട് തല്ലിയത്. ഞാൻ അന്ന് ഇറങ്ങിയതല്ലേ..?. മൂന്ന് ദിവസത്തെ യാത്ര അതു കഴിഞ്ഞ് വർക്കല ബീച്ചിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. എന്റെ കഥയൊക്കെ കേട്ട് ചിന്നമ്മ വക ഒരു  കിടുക്കാച്ചി ഡയലോഗ്‌...' ആ തുണിയൊക്കെ കൊണ്ടുനടന്ന് വിറ്റാന്നേലും തവണ അടയ്ക്കാനുള്ളത് ഈ ചിന്നമ്മ ഒപ്പിച്ച് തരും' . നീ  ആ കൊച്ചിനെ ഒന്ന് നോക്ക് എന്റെ അതേ സന്തോഷം കാണുന്നില്ലേ..?.നമുക്ക് ആ പെൺകുട്ടിയുടെ ബില്ലിൽ  കാര്യമായിട്ടെന്തെങ്കിലും ചെയ്യണം.." സതി തുണി വെട്ടുന്ന കത്രികയിൽ ഹൃദയത്തിന്റെ രൂപം വെട്ടിയെടുത്തു. അതുകണ്ട് ചിത്രയുടെ മുഖത്ത് ചിരി വന്നു. ചിത്ര സതിയുടെ കവിളിൽ തൊട്ടു..

"കൂരിയെ ഷോക്കടിപ്പിക്കാനുള്ള  ഒറ്റ വരിപോലും കിട്ടുന്നില്ലെടി..
നീ എന്നെയൊന്ന് സഹായിക്ക്. എന്റെ മനസിൽ ആകെ ചിന്നമ്മയുടെ കലക്കൻ ഇൻട്രോ സീനാണ്..  പിന്നെ നടന്ന കാര്യങ്ങൾ നിനക്ക് കേൾക്കണോ..?. ഉപേന്ദ്രൻ സാറിന് വേണ്ടി എന്റടുത്ത് വാദിക്കാൻ വന്നതല്ലേ..?"

"ഉപേന്ദ്രന്റെ അടിയും വാങ്ങി ഞാനന്ന് ഇറങ്ങിയതിന് എവിടെയെങ്കിലും പോയി ചക്കണം എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. അളവ് എടുക്കണ ഇരുമ്പ് സ്കെയിലിന്റെ അടി, അതും എന്റെ നടുവിന്.." സതി മുന്നിലിരുന്ന ഇരുമ്പ് സ്കെയിലിൽ തൊട്ടു. അതിന്റെ മരവിച്ച തണുപ്പ്.
തന്റെ മുഖത്ത് നോക്കത്ത സതിയുടെ മുഖം ചിത്ര പിടിച്ചുയർത്തി അവളുടെ കണ്ണിൽ ഇത്തിരി നനവ്..

"അയ്യേ നീ എന്താ പെണ്ണേ അടി കിട്ടിയത് എനിക്കല്ലേ..? നിന്റെ കണ്ണെന്തിനാ നിറയണത് നീ
ബാക്കി കൂടെ കേൾക്ക്.. ഫോണും ഓഫ് ചെയ്ത് മൂന്ന് ദിവസം ഒറ്റയാത്ര. എന്നിട്ടും എന്തോ അയാളെ ഓർത്തപ്പോൾ തിരിച്ച് വരാൻ തോന്നി.. വരുന്ന വഴിക്ക് ആ ബീച്ചിൽ ഒന്നിറങ്ങി, അപ്പഴാ തല ചുറ്റലും വീഴ്ച്ചയും, എന്നെ ചാരി ഇരുത്തി കുടിക്കാൻ വെളളവും തന്നിട്ട് എന്റെ കഥ മുഴുവൻ കേട്ടു.. പിന്നെ ചിരിയോട് ചിരി. എന്നിട്ടെന്നോട്  ഒറ്റച്ചോദ്യം "നിന്റെൽ ഇത്തിരി കാശൊണ്ടാടി".  അടവിനും, മോൻ തന്നതും ചേർത്ത് അമ്പതിനായിരം കയ്യിലുണ്ടായിരുന്നു. എന്നെയും കൊണ്ട് തൊട്ടടുത്ത സ്റ്റാർ ഹോട്ടലിലേക്ക് ഒറ്റ നടത്തം. എന്റെ ബാഗും അവളുടെ ഒരു കവറും മാത്രം. എന്റെ ഐഡൻറി കാണിച്ച് സ്യൂട്ട് റൂം തന്നെ എടുത്തു. കുളിച്ച് ഭക്ഷണം കഴിച്ചപ്പോൾ  എനിക്കൊന്ന് കിടക്കാൻ തോന്നി. അവളു വന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നു. ന്റമ്മേ അവളുടെ വിരലുകൾ കാണിച്ച പരിപാടികൾ..! എന്തായാലും ഇത്തിരി രസമുള്ള സംഗതിയാണ് കേട്ടോ..അവൾ എന്നെ എന്തൊക്കെ ചെയ്‌തെന്ന് എനിക്ക് തന്നെ അറിയില്ല മോളെ..." ചിത്രയുടെ മുഖത്ത് നാണം, സതിയുടെ മുഖത്ത് അക്ഷമ..

"ബാക്കി പറ" സതി തിരക്ക് കൂട്ടി.

 "അയ്യടി ബാക്കി ഇപ്പൊ പറഞ്ഞ് തരാം, എഴുന്നേറ്റ് പോ പെണ്ണേ ഈ ചിന്നമ്മ പുലിയാ മോളെ പുലി.."
ചിന്നമ്മ ആ പെൺകുട്ടിയുമായി വന്ന് ഒരു ചുരിദാർ കൗണ്ടറിൽ ഏല്പിച്ചു തിരിച്ചുപോയി. പോകുന്ന വഴിക്ക് സതിയുടെ ചന്തിക്ക് ഒരടിയും കൊടുത്തു. അടി പെണ്കുട്ടിയുടെ തന്ത കണ്ടതിന്റെ ദേഷ്യം സതിയുടെ മുഖത്ത് വന്നു.. ചിത്രയുടെ ചിരിയിൽ 'വിട്ടുകള  പെണ്ണേ' എന്ന ഭാവം. പെണ്കുട്ടിയുടെ മുഖത്ത് ചിരിയുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു. തന്തപ്പടിക്ക് എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതിയെന്നായി.അയാളുടെ കാശെണ്ണിക്കൊണ്ടുതന്നെ ചിത്ര തുടർന്നു..
 
"എഴുമണിയെങ്കിലും കഴിഞ്ഞാണ്  ഞാൻ ഉണർന്നത്.ഈ ചിന്നമ്മ  സിഗരറ്റും വലിച്ച് കടലും നോക്കി നിൽക്കുന്നു. മേശയിൽ രണ്ട് ബിയർ കുപ്പി.രണ്ട് ഗ്ളാസ് എന്നെക്കൊണ്ടും ഇവൾകുടിപ്പിച്ചു.പിന്നെ ബീച്ചിലിറങ്ങി നടന്നു. കുളിച്ചു. എന്നിട്ടാണ് അവളുടെ കഥ പറയുന്നത്. പാവം
കെട്ടിയോനായ കൂരി നെൽസനെ തീവണ്ടിയിൽ നിന്ന് പറവൂർ കായലിൽ ചവിട്ടി തള്ളിയിട്ട് പോന്നതാണ് അച്ചായത്തി.നീന്താൻ അറിയാത്ത കൂരി ചത്ത് കാണുമോ എന്ന് ചോദിച്ച എന്നെ നോക്കി പിന്നെയും ചിരിയോട് ചിരി.. "നാട്ടുകാർ കൂരിയെ വലിച്ച് കരയ്‌ക്കിട്ടിട്ടുണ്ട്, ഏതു നേരത്ത് വേണമെങ്കിലും ഊരിപ്പിടിച്ച പിച്ചാത്തിയും കൊണ്ട് അവൻ കേറിവരാം.." പിന്നെയും ചിരിയോട് ചിരി..
എന്നിട്ട് ഒരു കോപ്പിലെ കരാർ. " ആ ഉപേന്ദ്രന്റെ  ക്വട്ടേഷനും തുണിക്കടയും ഞാനെറ്റ്‌, പക്ഷെ  കൂരി നെൽസൺ കേറി വന്നാല് നീ നോക്കിക്കോണം". ഇതും പറഞ്ഞ് എന്റെ കൈ പിടിച്ച് തലയിൽ വച്ച് സത്യവും ചെയ്യിച്ച്. ഉപേന്ദ്രൻ പറഞ്ഞ് വിട്ട നിന്നെ വിളിപ്പിച്ച് ഇവിടെ നിന്ന ചെക്കനെ പറഞ്ഞ് വിട്ടത് ചിന്നമ്മയാ. എന്റെ സതി നീ തന്നെ പറ ആ കൂരിയെങ്ങാനും കത്തിയും കൊണ്ട് കേറിവന്നാൽ ഞാനന്തോന്ന് ചെയ്യും..?"

"തുണി മടക്കാൻ കിടക്കുന്നു. എന്നോട് ഇതൊക്കെ ചോദിച്ചാൽ ഞാനെന്നാ പറയും.?
ചേച്ചിയും സാറും എതാണ്ട് പ്രശ്നാന്ന് എല്ലാരും പറഞ്ഞ് അതുകൊണ്ട്‌ ചുമ്മാ സംസാരിച്ചെന്നെയുള്ളൂ.ചിന്നമ്മ ഉപേന്ദ്രൻ സാറിനോട് പറഞ്ഞത് ഓർമ്മയില്ലേ അതു പോലെ ഒന്ന് കാച്ചിക്കോ...?" 

ചിത്ര ബില്ലിന്റെ ഒരു പേപ്പറിൽ എഴുതിയത് സതിയെക്കാണിച്ചു..
"ഇതെങ്ങ്‌നെയുണ്ടെടി കൂരിയോട് പറയാൻവേണ്ടി ഞാൻ എഴുതിയതാ.." സതി തൊണ്ട ശരിയാക്കി ഉറക്കെ വായിച്ചു.. "കാരിയോ കൂരിയോ എന്ത് കാര്യമായിലും നീ എന്നോട് പറഞ്ഞാ മതി. ഇനി നിന്നെ ചിന്നമ്മയുടെ പരിസരത്ത് കണ്ടാല് കൊന്ന് കായലിക്കളയും കേട്ടോടാ മരപ്പട്ടി മോനെ.." 

"അയ്യേ. ! ഇത് നമ്മടെ ഉപേന്ദ്രൻ സാറിന് ചിന്നമ്മ ചേച്ചി കൊടുത്തതല്ലേ ?
പേരല്ലേ മാറിയൊള്ളു. വലിയ സൂപ്രണ്ടോക്കെ ആയിരുന്നതല്ലേ, മമ്മൂട്ടി നരസിംഹത്തി പറയണത് പോലെ ഇംഗ്ലീഷിൽ ഒരെണ്ണം കാച്ച് ചേച്ചി. അതുകേട്ട് കൂരി ഓടണ വഴിക്ക് പുല്ല് കുരുക്കരുത്‌."

"കളിയാക്കാതെ പോ പെണ്ണേ, പോയി തുണിയൊക്കെ മടക്കിവയ്ക്ക്. 
പുറത്തോട്ട് നോക്കിയാൽ കത്തിയും കൊണ്ട് കേറിവരണത് പോലെ തോന്നും.."

പെട്ടെന്ന് ബുള്ളറ്റിന്റെ ശബ്ദവും കൂരിയുടെ വരവും കണ്ട് ചിത്രയുടെ കാലിൽ നിന്ന് ഒരു വിറ അരിച്ചുകയറി വന്നു. ചിന്നമ്മയുടെ നേരെ നടക്കുന്ന കൂരിയെ ചിത്ര ചാടിയെഴുന്നേറ്റ്‌  കഴുത്തിന് പിടിച്ച് ചുവരിൽ ചേർത്ത് നിർത്തി...'നീ ഏത് കാരിയായാലും...' പറഞ്ഞു പഠിച്ച ഡയലോഗ് തുടങ്ങിയതേ യുള്ളു.ചിത്രയെ കുടഞ്ഞെറിഞ്ഞ് കൂരി ചിന്നമ്മയുടെ അടുത്തേക്ക് ഓടി. ചിന്നമ്മയുടെ മുഖത്ത് ചിരി പതുങ്ങി നിൽക്കുന്നു..

" ഒന്ന് കുളിച്ച് വാടാന്നും പറഞ്ഞ് തൊറെന്ന് മുങ്ങിയിട്ട് ഒരാഴ്‌ച്ചയായില്ലേഒ ചിന്നമ്മേ, 
ദേ ഇവര് ഇത് എന്നാ കാണിക്കുന്നേന്ന് നോക്ക്, എതാണ്ട് ഒരുത്തിടെ കൂടെ ഹോട്ടലിൽ കേറിപ്പോണത് ചെലരൊക്കെ കണ്ടെന്ന് പറഞ്ഞാർന്ന്. നേരം വെളുക്കും വരെ ഹോട്ടലിന്റെ മുന്നിൽ ഞാൻ ഇരുന്ന്. ഇതെന്ത് കോലം ചിന്നമ്മേ നീ വാടി, നീ പോയാൽ ഈ കൂരിക്ക് പിന്നെ ആരാ ഒള്ളത്..." 

കൂരിയുടെ കരച്ചിലും പറച്ചിലും കാലിൽ വീഴലും കണ്ട് സതിപോലും ചിരിച്ചുപോയി.
ചിന്നമ്മയുടെ ബുള്ളറ്റിന്റെ പുറകിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൂരിയുടെ രൂപം ചിത്ര വീണ്ടും വീണ്ടും ഓർത്ത് നോക്കി..തിരിഞ്ഞു പോലും നോക്കാതെ വണ്ടിയോടിക്കുന്ന ചിന്നമ്മയുടെ കവിളിൽ ചിരിയുടെ തിരമാലയുണ്ടായിരുന്നില്ലേ..?

"ദേ, ഉപേന്ദ്രൻ സാർ വന്നിട്ടുണ്ട്".  ഡമ്മി എടുത്ത് അകത്ത് വയ്ക്കുന്നതിനിടയിൽ സതി വിളിച്ചു പറഞ്ഞു.കണ്ണാടി വാതിലിന്റെ പുറത്തെ പടിയിൽ സിഗരറ്റും പുകച്ച് കാത്തിരിക്കുന്ന ഉപേന്ദ്രൻ. മുഖത്തെ മുറിവുകൾ എവിടെയോ കാണിച്ച് ഡ്രസ് ചെയ്തിട്ടുണ്ട്. 
കൈയിലും തൊലി ഉരഞ്ഞിളകിയിട്ടുണ്ട്. സതി തുണികൾ അടുക്കി വച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി..

ഉപേന്ദ്രന്റെ മുന്നിലായി ആ പഴയ ബജാജ് ചേദക്കിന്റെ പിൻസീറ്റ് കാണാം. 
അതിലെ യാത്രകൾ ചിത്രയിലേക്ക് കുതിച്ചു വന്നു. കണക്കുകൾ നോക്കി, നഷ്ടമാണ് എങ്കിലും പഴയത് പോലെ അല്ല ചിലമാറ്റങ്ങളുണ്ട്. പോകാനായി സതി തുറന്ന വാതിലിന്റെ വിടവിലൂടെ  മൂളിപ്പാട്ടിന്റെ ഭാഗം കടയുടെ ഉള്ളിലേക്ക്  വന്നു...!!


കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)