അൽ അമീൻ..!
തനിക്ക് പേരിട്ടവർക്കുതെറ്റിയെന്ന് തടവറയുടെ തണുപ്പിലിരുന്നവൻ ചിന്തിച്ചു.
ഭിക്ഷയ്ക്കിരുത്തിയ ബാപ്പുവിന്റെ കണ്ണുവെട്ടിച്ച് കൽക്കട്ടയിലെ തിരക്കുള്ള തീവണ്ടിയിൽ കേറി ആസാമിലെത്തിയതും, ഗ്രാമത്തിനുപുറത്തെ പന്നിവളർത്തലുകാരന്റെ തുകൽ സഞ്ചിയുമായ് മഹാരാഷ്ട്രയിലേക്ക് കള്ളവണ്ടികേറിയതും, ബോംബേ തെരുവിൽ കള്ളും കഞ്ചാവും നുണഞ്ഞ് പെണ്ണിന്റെ രുചിയറിഞ്ഞു തുടങ്ങിയതും എത്രപെട്ടന്നായിരുന്നു ഞാൻ വളർന്നത്.
ചുവന്നതെരുവിലെ കൊച്ചുപെണ്ണിന്റെ യോനിയിൽ മൂർച്ചയുള്ള കുഞ്ഞുകത്തി കടത്തിവിട്ടപ്പോൾ തനിക്കുണ്ടായ വികാരമെന്തായിരുന്നു. നാലാൾ കൂടുന്നതിനുമുന്നേ ആസാമിലേക്ക് രാത്രിതന്നെ ഓടിപ്പോന്നത് ജീവിതം തിരിച്ചുപിടിക്കാനായിരുന്നോ.?ഇല്ല പഞ്ചമിയെന്ന മൂന്നുകുട്ടികളുടെ അമ്മയുടെ മൂന്നാമത്തെ കിടപ്പുകാരനായതും അവളുടെ മൂത്തമകൾ കാഞ്ചനയെന്ന പതിമൂന്ന് കാരിയെ കിടക്കയിലേക്ക് വലിച്ചിട്ടത് കണ്ടുവന്ന കാഞ്ചനയോട് തെറ്റി ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടതും എന്നിൽ ഒരു മാറ്റവും ഉണ്ടാക്കില്ലല്ലോ...?
സിമന്റ് പണിക്കാർക്കൊപ്പം കഴിഞ്ഞനാളുകളിൽ കാശും തിരുകി മാംസദാഹം തീർക്കാൻ കറങ്ങിനടന്നത്, എന്തു നാടാണിത് ശരീരത്തിന് വല്ലാതെ വിലകല്പിക്കുന്നവർ.
എനിക്കിനിയും മനസിലാകാത്തതിതാണ് നോട്ടുകെട്ടുകളുമായ് വന്നവർ മൂർച്ചയുള്ള കത്തി തന്നിട്ട് "നിന്റെ രീതി"പോലെ ചെയ്യാൻ പറഞ്ഞതെന്തിനാണ്...?
പലതവണ നിലവിളിച്ചിട്ടും ആരുമൊന്നെത്തിനോക്കാത്തതെന്തേ...?
എനിക്ക് "അൽ അമീൻ" എന്നുപേരിട്ടവർ എന്തു വിഡ്ഡികളാണ്.
ഈ തടവറപോലെ ഇരുട്ടുള്ളൊരു പേരിട്ടിരുന്നെങ്കിൽ....!!
(അൽ അമീൻ വിശ്വസ്ഥൻ എന്ന് അർഥം)
രതീഷ് കെ. എസ്
ജി എച്ച് എസ് എസ്
എടക്കര.
No comments:
Post a Comment