Monday 18 January 2016

കഥ എക്സിക്യൂട്ടീവ് മരണം

ഒരു എക്സിക്യൂട്ടീവ് മരണം..!

"ആ തമിഴത്തിയേയും മക്കളേയും  കൊന്നത് ഞാനാണ്..."

ഷവറിന്റെ താഴെ ആരും കേൾക്കാത്ത ശ്ബ്ദത്തിൽ ഭിത്തിയിൽ ഇടിച്ച് കരഞ്ഞൂ..

"എടാ ഈ ഹോട്ടലിൽ കയറി ഒരു ചായ കുടിക്കാൻ വേണം നൂറ് രൂപ..."

ട്രൈനർ മെഹബൂബ്  ഇതു പറഞ്ഞ ദിവസ്സം മനസ്സിൽ കുറിച്ചിട്ടത ഒരു ദിവസ്സം ഇവിടെ രാജാവിനെപ്പോലെ കഴിയണം...

ഓർഫണേജിന്റെ പടികളിറങ്ങുമ്പോൾ  ഒരു ബി എ മലയാളം സർട്ടിഫിക്കറ്റും ഒരു പഴയ ബാഗും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഒരു സുഹൃത്താണ് കിരൺ ഫാർമ്മയിൽ മെഡിക്കൽ റപ്പിന്റെ അവസ്സരം കാണിച്ചുതന്നത് സരസ്വതി നാവിൽ വല്ലാതെ വിളയാടിയതുകൊണ്ട്  എന്നെ തിരഞ്ഞെടുക്കാൻ താമസ്സമുണ്ടായില്ലാ മൂന്ന് ദിവസ്സത്തെ മെഹബൂബ് ഇക്കയുടെ കൂടെ പരിശീലനം പിന്നെ ആ മനുഷ്യൻ തന്ന സൈക്കിളിൽ മാസത്തെ ടാർജറ്റ് തികയ്ക്കാൻ നെട്ടോട്ടം..
രോഗികളെക്കാൾ ദ്രോഹികളാണ് മരുന്ന് കമ്പനികളെന്ന് പെട്ടന്ന് മനസ്സിലായി മലേഷ്യൻ സിംഗപൂർ ട്രിപ്പുകളും ഷുസ്സും കോട്ടും പെർഫ്യൂമും സമ്മാനപ്പെരുമഴതീർത്ത് വമ്പന്മാർ മാർക്കറ്റ് കയ്യടക്കുന്നൂ...
ഒരു പേനയും കുറിപ്പുബുക്കും  എന്റെ കമ്പനി വെറും പരൽമീനായിരുന്നു...
എങ്കിലും കണ്ണീരിൽ ചാലിച്ചു ഞാൻ പറഞ്ഞ കഥകളിൽ വീണ് വൈദ്യന്മാർ എന്റെ സാമ്പിളും മേശപ്പുറത്ത് സ്ഥാനം നൽകി....
പതിയെ എന്റെ ഗ്രാഫുയരുന്നത് മാസാരംഭത്തിലെ മീറ്റിംഗുകൾ സാക്ഷ്യപ്പെടുത്തി...
കമ്പനിയുടെ ഏര്യാമാനേജർ ഒരു പുതിയ ഷർട്ടും ഒരു ജോഡി ഷൂസ്സും ബെൽറ്റും ബാഗും തന്ന് തോളിൽ തട്ടിപ്പറഞ്ഞൂ...

"ഇതാണ് ഞാൻ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.."

എന്തായാലും കമ്പനിയ്ക്ക് എന്നെ ബോധിച്ചു എന്നുറപ്പായി...അസൂയ നിറഞ്ഞ നോട്ടങ്ങൾ കരഹസ്തത്തിലെ മരവിപ്പ് ഇതൊക്കെ എനിക്ക് കിട്ടിയ അംഗീകാരങ്ങളാണെന്ന് മെഹബൂബിക്കാ ഓർമ്മിപ്പിച്ചു ഇക്കയുടെ പഴയ ബൈക്ക് തവണ വ്യവസ്ഥയിൽ ഞാൻ വാങ്ങി....
ടാർജറ്റിന്റെ കപടമുഖം തിരിച്ചറിഞ്ഞപ്പോൾ അതെന്റെ കഴുത്തോളം എത്തിയിരുന്നൂ..
ഞാൻ വളരുന്നതോടൊപ്പം കിരൺഫാർമ്മ എന്ന സുരസ്സ വായും വലുതാക്കി...
ഇനി എനിക്കാകില്ലാ എന്നൊരവസ്ഥ വന്നുപെട്ടൂ...
അപ്പൊഴും സുരസ്സ വളർന്നുകൊണ്ടേ.....

ലക്ഷ്മി ക്ലിനിക്കിൽ ഞാൻ പോയിരുന്നത് ടാർജറ്റ്...
തികയ്ക്കാനായിരുന്നില്ലാ...
വിജയൻ ഡോക്ടർ എന്റെ മരുന്ന് എഴുതാറുമില്ലാ...
ഫാർമ്മസ്സിയിലെ നിത്യയെ കാണാതിരിക്കാനും എനിക്കായിരുന്നില്ലാ....
എപ്പൊ പ്രണയം തോന്നിയെന്ന് ചോദിക്കരുത്
ഞാനങ്ങ് പ്രണയിക്കുകയായിരുന്നു...
അവളുടെ അച്ഛന്റെ മരിച്ച്  മൂന്നാം ദിവസ്സം അതു പറയാതിരിക്കാനും എനിക്കായില്ലാ...
ഇപ്പൊ അതൊന്നുമല്ലാ പ്രശ്നം
അവൾക്ക് വിവാഹ ആലോചനകൾ വരുന്നു ജോലിക്കാരെയാണ് നോക്കുന്നത് എന്റെ കാര്യം പറഞ്ഞപ്പോൾ..

"വീടും വീട്ടുകാരും ഇല്ലെങ്കിലും സഹിക്കാം ഒരു സ്ഥിര ജോലിയെങ്കിലും ഉണ്ടോടി...."

പാർക്കിന്റെ ബെഞ്ചിലിരുന്ന് അമ്മയുടെ വാക്കുകൾ പറയുമ്പോൾ അവൾക്ക് കരച്ചിൽ സഹിക്കാനായില്ലാ...
അവളുടെ അപ്പനും മറ്റൊരു ആയുർവേദകമ്പനിയുടെ റെപ്പായിരുന്നു....

ആഗസ്റ്റ് പതിനാറിന് അവളുടെ നിശ്ചയം കഴിഞ്ഞ ദിവസ്സമായിരുന്നു എനിക്ക് പ്രമോഷൻ കിട്ടിയത്...
എന്റെ കീഴിലും പത്തുപേർ ഞാനും പരിശീലകൻ മെഹബൂബ് ഇക്ക ജോലി വിട്ടുപോയി പുതുതായി ചേർന്ന ചെക്കന്
പഴയ ബൈക്ക് ഞാനും വിറ്റൂ...
പുതിയ ചെക്കന്മാരുടെ മുന്നിൽ ടാർജറ്റ് കീറാമുട്ടിയാകുന്നു...
ഗ്രാഫ് താഴുന്നൂ സോണൽ മാനേജർ അരുൺ വിളിപ്പിച്ചൂ

"...താങ്കളിൽ നിന്നും ഇതു പ്രതീക്ഷിക്കുന്നില്ല അടുത്ത തവണ ഞാൻ വിളിപ്പിക്കേണ്ടിവന്നാൻ മെഹബൂബിന്റെ ശിഷ്യനല്ലേ പറയാതെ അറിയാമല്ലോ..."

പുതുതായ് ചേർന്ന എം ബി എ ക്കാരൻ ചെക്കന് പരിശീലനം കൊടുക്കുന്നതിനിടയിൽ ഞാൻ മെഹബൂബ് ആയി...

"എടാ മോനെ ഈ ഹോട്ടലിൽ കയറി ഒരു ചായ കുടിക്കാൻ നൂറ് രൂപാ വേണം..."

"ഒന്ന് പോ ചേട്ടാ ഞങ്ങൾ ഫ്രെണ്ട്സ് സ്ഥിരം പാർട്ടികൂടാറുള്ള പ്ലേസ്സാ...."

ഞാനെവിടെയോ തോറ്റിരിക്കുന്നൂ...

പിറ്റെന്ന്
ഒരു ടാക്സിപിടിച്ച് ഇവിടെ വന്നത് ആത്മഹത്യ ചെയ്യാനായിരുന്നു
ഏറ്റവും വിലകൂടിയ സ്യൂട്ട് ഏറ്റവും മുന്തിയ ഭക്ഷണം
ഏറ്റവും മുന്തിയ മദ്യം....
ഒടുവിൽ എന്റെ എക്സിക്യുട്ടീവ് മരണം....
വിഷം ചേർത്ത ബിരിയാണികഴിക്കാനാ ശീലമില്ലാതിരുന്ന മദ്യം ആവശ്യപ്പെട്ടത്...
ആദ്യം തന്നത് കഴിച്ചതേ ഓർമ്മയുള്ളൂ....
പിന്നെ നേരം വെളുത്ത് പത്രവും ആയി റൂംബോയ് വന്നപ്പോൾ...
കണ്ട വാർത്തയാണെന്നെ ഞെട്ടിച്ചത്...

"പ്രമുഖ ഹോട്ടലിലെ ജീവനക്കാരിയും കുടുഃബവും ആത്മഹത്യ ചെയ്തു..."

ഹോട്ടലിന്റെ പേരും
റൂം വൃത്തിയാക്കാൻ വന്ന  തമിഴത്തിയേയും എനിക്ക് വ്യക്തമായും ഓർമ്മയുണ്ട്....!

രതീഷ് കെ എസ്സ്

No comments:

Post a Comment