"നായ + ആട്ട്.."
( എന്റെ സഹോദരൻ മധുവിന്)
തന്തയ്ക്ക് വിളിക്കാൻ പറ്റാത്തോന്
നല്ലത് കവിതയാ.
അല്ലെങ്കിൽ
ഞാനൊരു കഥപറയട്ടേ...?
ഞങ്ങടെ നാട്ടിൽ
ജോണിച്ചൻ മൊതലാളിടെ
വീടിന്റെ
വരാന്തേല് പുലിയുടെ നെഞ്ചിന്
തോക്കുകുത്തി
കാലുകയറ്റി വച്ച ബ്ലാക്കാന്റ് വൈറ്റ് ഫോട്ടോയുണ്ട്.
അന്നാട്ടില് ജോണിച്ചായനെ പ്രേമിക്കാത്ത പെണ്ണുങ്ങളില്ല.
കാട്ടിൽ കയറി പുലിയെക്കൊന്ന ജോണിച്ചായനെ ഓർത്ത് പെണ്ണുങ്ങളെല്ലാം പൂത്തുലഞ്ഞു.
ഒരീസം
പുലീടെ ആത്മാവ് ജോണിച്ചനോട് ചോദിച്ചു.
ഞാൻ നിന്റെ വീട്ടിൽ വന്നാ...?
ഞാൻ നിന്റെ കുട്ടിയെ കൊന്നാ..?
ഞാൻ നിന്റെ ആടിനെ തിന്നാ..?
നീയല്ലേ എന്റെ കാട്ടിലുവന്നതും തോക്കുചൂണ്ടിയതും..?
ജോണിച്ചൻ
തോക്കെടുത്ത്
വറീത് മാപ്ലേടെ നെഞ്ചത്തു നോക്കി മൂന്നെണ്ണം
പൊട്ടിച്ചു.
ഠോ, ഠോ ഠോ.
ഫ തന്തക്കഴുവേറീ,
താനല്ലേടാ എന്നെ
മനുഷ്യനാക്കി ഒണ്ടാക്കിയത്...!!
കെ എസ് രതീഷ്
( ഗുൽമോഹർ 009)
No comments:
Post a Comment