Tuesday 13 September 2016

കഥ പരിണാമം

പരിണാമം...!!

മുണ്ടകൻ പാടമായിരുന്നനാൾ അയ്യാൾ വിളക്കുമാടത്തിൽ കാവലായിരുന്നു, നിലത്തിനുമുകളിൽ കൂറ്റൻ വ്യാപരകേന്ദ്രമുയർന്നപ്പോൾ അയ്യാൾ അതിനും കാവൽ നിന്നു, കുടവയറും വലിയമീശയും അയ്യാളെ    ഒരു തുണിക്കടയിൽ മാവേലിയാക്കി, മെലിഞ്ഞുണങ്ങിയ അയ്യാളോട് തുണിക്കടമുതലാളി ഇത്തവണ വാമനനാകാൻ ആജ്ഞാപിച്ചു...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment