Tuesday 27 December 2016

കവിത പണയം

പണയം...!!

( മകളുടെ ശവശരീരത്തിൽ പണയം വച്ച പാദസരം അണിയിച്ച പിതാവിന് കണ്ണീരോടെ)

ബാങ്കിന്റെ വലിപ്പിൽ
മുദ്രവച്ചകിഴിയിൽ
വളരെ നാളായി
പാലിക്കപ്പെടാത്തൊരു വാക്കുണ്ട്.
തൂമ്പയുടെ വക്കുപൊട്ടിയ
ഒരപ്പന്റെ വാക്ക്.
നൂലുപോലെ വളർന്നപെണ്ണിന്റെ
എലുമ്പൻ കാലുകൾ,
കാല്പവനിൽ അടിച്ചുപരത്തിയ നൂലൊത്ത പാദസരം.
കിഴികെട്ടിയ ആ  വാക്കീപ്പോൾ ഇവിടെ
ചിതപറ്റി നില്പുണ്ട്.
നൂലൊത്ത കാലിനിപ്പോൾ
ഡിസംബറിന്റെ തണുപ്പ്.
പണയമുതലെല്ലമില്ലെങ്കിലും
ഈ പാദസരം ഞാനണിയിക്കുന്നു.
ചിതയിലെരിയാത്ത പെണ്ണും പൊന്നും.
ഈ പെണ്ണിന്
പാദസരോന്ന് പറഞ്ഞാ ജീവനാ,
ആ പെണ്ണെനിക്കും..!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment