Wednesday 16 December 2015

അധികപ്പറ്റ് കവിത

അധികപ്പറ്റ്....!

പാൽമണം മാറാത്ത
മുലയടത്തീട്ടമ്മ....
ഇരുളിൽ ഭയന്നിട്ട് ഭൂതത്തിൻ
മുഖത്തേക്ക് മൂത്രിച്ചപ്പോളച്ഛൻ...
മുപ്പിളതർക്കത്തിൽ മുഖത്തായ്...
നഖമേറ്റചേച്ചിയും...
കളിവഞ്ചിയിൽ തോറ്റനുജനും
ഉറക്കെപ്പറഞ്ഞൂ...

അധികപ്പറ്റ്...

നാലാംതരത്തിലെ
മൂലയിൽ നിർത്തിട്ടാ മാഷിന്റെ ചൂരലും...
മഷിത്തണ്ട് മോഹിച്ചെന്നെപിരിഞ്ഞെരാദ്യത്തെ പ്രണയവും
തൊടിയിലെതേന്മാവിൽ
കണ്ണിമാങ്ങ വീഴ്ത്തുമ്പോൾ
പൊടിമീശക്കാരന്
മുറിബീഡികിട്ടുമ്പോൾ...
അമ്പലമുറ്റത്തെന്നെ എമ്പ്രാന്തിരികണ്ടപ്പോൾ
വരണമാല്യത്തിലവളെന്നെ വിറ്റപ്പോൾ..
മറ്റൊരു ചൂടിനായ്
ഞാനും തിരിക്കുമ്പോൾ
പിതൃതർപ്പണത്തിലും നിലതെറ്റി വന്നപ്പോൾ...
ഒടുവിലീ തെരുവിന്റെ മൂലയിലിന്നെന്റെ ഉടലിലൊരല്പം ഈ പട്ടി തിന്നുമ്പോൾ...
ഞാനൊരധികപ്പറ്റായിരുന്നു..!!

രതീഷ് കെ എസ്സ്

No comments:

Post a Comment