"അഹല്യ...!
ആ പാതയ്ക്കെപ്പൊഴും
ഓരോ നിറമായിരുന്നു...
വാതില്പടിയിലൊരുവൾ മാലകോർത്തിരിപ്പുണ്ടായിരുന്നു...
ഒരിക്കാലാരും കാണാതെ
ഞാനൊരു പനിനീർപ്പൂവിറിത്തു...
ആ വഴിയെന്നെ ഭ്രമിപ്പിച്ചേയിരുന്നു....
"പൂക്കളിഷ്ടമാണല്ലേ..."
മുറ്റത്തുപൂവിരിച്ചവൾ മുഖമുയർത്താതെ ചോദിച്ചു
"ആ പൂവ് നിനക്കായ് ഞാൻ കരുതിവച്ചതായിരുന്നു.."
"ഈ വഴിക്കെന്നുമെന്തേ ഓരോ നിറങ്ങൾ....?
എനിക്ക് ഭ്രമമാണ് പൂക്കൾ
"ഞാനഹല്യയാണ്...
ഇതാശ്രമമാണ് നീ വരുമെന്നുറപ്പായിരുന്നു....
ഞാനിന്നു മുടിയിലും പൂവിരിച്ചു....
പൂക്കളരച്ച് കുറിയിട്ടൂ...
ഇന്ന്
വസന്തമാണ്..."
ചിരി നിറഞ്ഞ അവളുടെ കവിളിൽ
ഒരു കടലുണ്ടായിരുന്നു...
കരയിൽ ഒരു തോണിയും
തുഴഞ്ഞ് തുഴഞ്ഞ്
ഞാനില്ലാതെയായ്....
പിന്നെ
അവൾ അഹല്യയായ്...!!!
രതീഷ് കെ എസ്സ്
No comments:
Post a Comment