Sunday 6 December 2015

അനുഭവം ആൺപ്രസവം.

"ആൺപ്രസവം....!!

പുരുഷന് പ്രസവവേദനയറിയില്ലാ എന്നു പറയുന്നവരോട് ഇതെന്റെ ജീവിതമാണ്...

ജനു 30, 2012, കാരക്കോണം മെഡിക്കൽ കോളേജിൽ ലേബർ റൂമിൽ ഭാര്യയേ
തലേന്ന് രാത്രി 12  മണിക്ക് പ്രസവവേദന തുടങ്ങിയതാ അവളുടെ കരച്ചിൽ പുറത്ത് കേൾക്കാമായിരുന്നു...
പിതാവാകുന്നതിന്റെ എല്ലാ ആകാംക്ഷയും ആകുലതയും നിറഞ്ഞ നിമിഷങ്ങൾ...
എന്റെ അമ്മയും അമ്മായിയും ചിരിയും വർത്തമാനങ്ങളും...

പിന്നെ വേറെ ഗർഭിണികൂടെ ലേബർ റൂമിലാക്കിയതിനാൽ ഒരു വൃദ്ധയും അവിടെ ഉണ്ടായിരുന്നു...
എന്റെ വെപ്രാളം കണ്ടിട്ടാകാം..
പത്തുപെറ്റവളെ പേറ്റുനോവിന്റെ അഹങ്കാരത്തിൽ അവർ ചിരിക്കുന്നുണ്ടായിരുന്നു...

ലേബർ റൂം ടീ വിയിൽ മാത്രം പരിചയമുള്ള എനിക്ക് വാതിലിനു വെളിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷയാകുന്നതും "ബിബിഹയുടെ ആരെങ്കിലും "
എന്ന ചോദ്യവും കാതോർത്തിരുന്നു...
ഒന്നുണ്ടായില്ലാ...
1,2,3,4,5,6 നേരം പുലരുന്നത് ഞാൻ നേരിട്ട് കണ്ടൂന്ന് പറഞ്ഞാ മതീല്ലോ...

ഇതിനിടയിൽ നല്ലൊരുറക്കം കഴിഞ്ഞ്...
അമ്മ അമ്മായിമാർ ചായ കുടിക്കാനും പോയീ...
എനിക്കാണെങ്കിൽ....
ഒരു സമാധാനവുമുണ്ടായില്ലാ..

"സ്വന്തമായ് ഒരാളില്ലാത്തവന്റെ വേദന അവനേ അറിയൂ...
അതു ശരിക്കും അറിഞ്ഞൊരാളെന്ന നിലയിൽ ഞാൻ സനാഥനാകാൻ കാത്തിരുന്നു.."

പോയവർ കൊണ്ടുവന്ന 'ചായവെള്ളം" കുടിച്ചൂന്ന് വരുത്തി...

9,10 ,11,12 വാതില്പടിയിൽ ആ മാലാഖ വന്നില്ലാ

ഇതിനിടയിൽ
ഡോക്ടറാകാൻ പഠിക്കുന്ന ജന്തുക്കൾ ലേബർ റൂമിൽ ചെരുപ്പിട്ട് കയറിപ്പോകുന്നത് വെറുപ്പോടെ ഞാൻ നോക്കി നിന്നു..

വാതിൽ തുറക്കുമ്പോഴെല്ലാം അവളുടെ കരച്ചിൽ എന്നെ ഭ്രാന്തനാക്കി...
മനസ്സിൽ അണുബാധയും ഒരു പാട് തെറികളും പെറ്റുപെരുകി...

12:00  മണി
ആ മാലഖ തലമാത്രം പുറത്തേക്കിട്ട്...

"ആരാ ബിബിഹയുടെ ഭർത്താവ് അകത്തേക്ക് വരൂ.."

ചെരുപ്പൂരിയെറിഞ്ഞ്
അകത്തേക്ക് ഒരോട്ടമായിരുന്നു...
ഡോക്ടറാകാൻ പഠിക്കുന്നവരുടെ നടുവിൽ ടേബിളിൽ കറുത്ത് പകുതി മൂടിയ അവളുടെ ശരീരം കണ്ട് നടുങ്ങി....
പതിയെ ഞരക്കം കേട്ടപ്പോൾ ഒരാശ്വാസവും
കണ്ണു നിറഞ്ഞൊഴുകിയിരുന്നു..
ശരീരം തണുത്ത് വിറങ്ങലിച്ച്...
എന്റെ കയ്യിൽ ചേർത്ത് പിടിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയ്...

'മിസ്റ്റർ രതീഷല്ലേ...
ഞങ്ങൾ പരമാവധി ശ്രമിച്ചു കുട്ടി പുറത്തേക്ക് വരുന്നില്ലാ..
ഇനി സർജ്ജറിയേ..."

"ഇന്നലെ രാത്രി തുടങ്ങിയതല്ലേ നീയൊക്കെ എന്തു മൈരാ ചെയ്യുന്നത്..
നിനക്കൊന്നും പഠിക്കാനല്ല..."

ഞാൻ എന്തൊക്കെയോ പൊട്ടിത്തെറിച്ചു..
ചില ആണുങ്ങൾ വന്ന് എന്നെ പുറത്തുകൊണ്ടുപോയ്...

ബഞ്ചിലിരുന്നിട്ടും എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു...
12:44
അതേ തല വീണ്ടും പുറത്തുവന്നൂ...
"രതീഷിനെ വിളിക്കുന്നൂ..."

ഞാൻ ചെല്ലുമ്പോൾ എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു..
ഡോ; യാഡ്ലി തങ്കത്തിന്റെ കയ്യിൽ ഒരു ചോരക്കുഞ്ഞും..

"രതീഷ്  ഇതാ തന്റെ കുട്ടി"

ഡോക്ടറും മറ്റുള്ളവരും ചിരിയടക്കാൻ...ശ്രമിക്കുന്നുണ്ടായിരുന്നു...
പാതിമയക്കത്തിൽ അവളും..

നാളുകൾക്ക് ശേഷം പതിവ് കുത്തിവയ്പ്പിനായ്..
ഡോകടറെ കാണാനെത്തിയപ്പോഴും ആ ചിരിയുണ്ടായിരുന്നു...

എന്നെ കണ്ടയുടനെ സഹപ്രവർത്തകരോട് ഡോ തങ്കം പറഞ്ഞു...
"23 വർഷത്തെ കരിയറിൽ എന്നെ ലേബർ റൂമിൽ ചീത്തപറഞ്ഞത് ഈ അച്ഛനാ.."

ജാള്യം മറയ്ക്കാൻ പ്രയാസ്സപ്പെട്ട എന്നോട് പറഞ്ഞു....

"സി സി ടീവിയിലൂടെ ലേബർ റൂമിന് പുറത്ത് തന്റെ പ്രസവ വേദന ഞാൻ കണ്ടിരുന്നു
ഒരാൺ പ്രസവം......"

ഇന്നും ലേബർ റൂം കണ്ടാൽ എനിക്ക് പ്രസവ വേദന തുടങ്ങും...!

രതീഷ് കെ എസ്സ്

No comments:

Post a Comment