Tuesday 29 March 2016

കഥ ദാമ്പത്യത്തിന്റെ ആപ്പ്

"ദാമ്പത്യത്തിന്റെ ആപ്പ്...!!

ഈ കഥ നിങ്ങൾക്ക് പരിചിതമായിരിക്കും.
ഞാൻ ഇതൊക്കെ അറിയുന്നതിപ്പൊഴാ വായിച്ചു തീരാൻ കാത്തുനിൽക്കരുത് പെട്ടന്ന് പങ്കാളിയുടെ ഫോൺ ഒന്ന് പരിശോധിക്കൂ...

ബാങ്കിൽ പുതുതായ് വന്ന ക്ലർക്ക് ചെക്കനും ഞാനും എർണാകുളത്ത് നെറ്റ് ബാങ്കിംഗ് ട്രെയിനിംഗിന്റെ ഭാഗമായ് വന്നതാ, അവൻ ബാങ്കിൽ വന്നിട്ട് ആറു ദിവസ്സേ ആയിട്ടുള്ളു എന്നിട്ടും ക്യാഷ്യർ ലളിതാമാഡത്തിന്റെ പോലും കണ്ണിലുണ്ണിയായിരിക്കുന്നു. മൂന്നാം നിലയിലേക്ക് ലിഫ്റ്റിൽ പോലും കേറാത്ത ലളിത, ആണുങ്ങളുടെ മുഖത്ത് നോക്കാത്ത ലളിത, അവനയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചു ഞാൻ ഞെട്ടി.ലളിതയും സുധാകരനും പിരിഞ്ഞ് ജീവിക്കാൻ തുടങ്ങീട്ട് ആറുവർഷമായി...

ഇനി കഥപറയാം  ആ ചെക്കൻ ബെഡിൽ ഇരുന്ന് എന്തോ കാണുന്നു എന്താന്ന് ചോദിച്ചപ്പോ ഒരു ചിരി...

"ഞങ്ങൾക്ക് ഇതൊക്കെതന്നാ ചേട്ടാ ആശ്വാസം..." അടുത്തിരുന്നപ്പോ ഒരു സങ്കോചവും കൂടാതെ എനിക്കും കാണിച്ചുതന്നു അതൊക്കെ ഞാൻ ജീവിതത്തിൽ ആദ്യമായ് കാണുകയായിരുന്നു  ഒരു പെണ്ണും മൂന്ന് ആണുങ്ങളും മിനിറ്റുകളുടെ നീളമുള്ള വീഡിയോ മാസങ്ങളായ് പോകാതെ നിൽക്കുന്നു,  ഇതെഴുതുമ്പോഴും. കുളിമുറിയിൽ വൈകിയപ്പോഴും ചെക്കന്റെ വക കമന്റ്

"ചേട്ടാ....എന്താ പരുപാടി....അതിനൊക്കെ വീട്ടിൽ...." ഞാൻ ഞെട്ടി ഈ തലമുറയ്ക്ക് വല്ലാത്ത കാഴ്ച്ചതന്നെ. നാലു ദിവസത്തെ പരിശീലനപരുപാടി നട്ടപാതിരയായലും ചെക്കനുറക്കമില്ല.

"എന്താടാ പരുപാടി"...

."ലളിതാ മാഡം ഓൺലൈനിലാ വരുന്നോ...?"

ഒന്നും വ്യക്തമായില്ല എങ്കിലും അടുത്ത് ചെന്നിരുന്നു. വാക്കുകൾ, ചിത്രങ്ങൾ, പാട്ടുകൾ....ലളിതപാടുമെന്നറിയുന്നത് അന്നാണ്. പിന്നെ അവരുടെ വർത്താനം ബാങ്കിന്റെ സ്റ്റാഫിലേക്ക് കടന്നു. മിണ്ടാൻ മടിയുള്ള ലളിത വാതോരാതെ പറയുകയായിരുന്നു.   എനിക്ക് മാന്യന്റെ സർട്ടിഫിക്കറ്റ് , പ്യൂണിന്റെ പൂങ്കോഴിയാട്ടവു മീനാകുമാരിയും നിസാറും തമ്മിലുള്ള ഏ റ്റി എമ്മിൽ  ക്യാഷിടാൻ പോക്കും, സ്റ്റാഫ് ടൂറിനിടയിലെ മാനേജരുടെ മദ്യഗന്ധവും...

ചെക്കൻ ചിരിയോടെ ചോദിച്ചു. "ദീനേശേട്ടൻ ഈ ബാങ്കിൽ നടക്കണത് വല്ലതും.അറിയണൊണ്ടോ..?" സത്യം പറഞ്ഞാൽ ബാങ്കുപോയിട്ട് എന്റെ വീട്ടിൽ നടക്കുന്നതുപോലും അറിയുന്നില്ല.

സുമ ഇപ്പൊ സീനിയർ ക്ലർക്കായിരിക്കും മനു പന്ത്രണ്ടിൽ മീനാക്ഷി പത്തിൽ അല്ലേ അതോ ഒൻപതിലോ...? ഇല്ലാ ശരിക്കും ഓർക്കാനാകുന്നില്ല എന്നാണ് സുമയുമായ് പുറത്തുപോയത്, എന്നാണവളെ കെട്ടിപ്പിടിച്ചു കിടന്നത് ? പുതിയ സാരി വാങ്ങിക്കൊടുത്തത്..? ഒന്നും ഓർമ്മയില്ല. അവൾ എപ്പൊഴാണ് വന്ന് കിടക്കാറുള്ളതുപോലും അറിഞ്ഞിരുന്നില്ല.

പിറ്റേന്ന് "മൊബൈൽ/ നെറ്റ് ബാങ്കിംഗ് ദി ന്യൂ ബാങ്കിംഗ്  കൺസപ്റ്റ്" പരിശീലകൻ എന്റെ ഫോൺ കാണാത്തത് ഭാഗ്യം. അന്നു തന്നെ ചെക്കനെയും കൂട്ടി പുതിയൊരു ഫോൺ വാങ്ങി എല്ലാം അവന്റെ ശിഷ്യത്വത്തിൽ എന്നെ ഫേസ്ബുക്കും വാട്സാപ്പും എനിക്ക് ഓരോന്നായി പറഞ്ഞുതരികയായിരുന്നു...കൂട്ടത്തിൽ ബാങ്കിന്റെ ആപ്ലിക്കേഷനും. വാട്സ് ആപ്പിലായിരുന്നു ലളിതയുമായവന്റെ ലീലകൾ..
എന്റെ വാട്സ് ആപ്പ് രൂപപ്പെടുത്തിയതും ചിത്രമിട്ടതും അവനായിരുന്നു. ബാങ്കിൽ നിന്നും ടൂറുപോയ ദിവസം ടീഷർട്ടും ഇട്ട് ചരിഞ്ഞിരിക്കുന്ന ചിത്രം അവന്റെ ഫോണിൽ എടുത്തതായിരുന്നു. അന്ന് മുഴുവൻ എന്റെ ഫോണിന്റെ പാഠങ്ങൾ എന്നെപ്പഠിപ്പിക്കുകയായിരുന്നു...ആദ്യം രഹസ്യങ്ങൾ മറയ്ക്കുന്ന വിധമായിരുന്നു അവൻ പറഞ്ഞത് വിവിധതരം ലോക്കുകൾ...!

"ഹായ് പപ്പ...ആർ യു ഇൻ. പ്രൊ പിക് സൂപ്പർ..."

മീനാക്ഷിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറിൽ നിന്നും മെസ്സേജ് സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു...

ഒരു ഹായ്...ഒരു ഗുഡ് നൈറ്റ് ഒരു വിധം പറഞ്ഞൊപ്പിച്ചു...

പിന്നെ ചെക്കൻ പറഞ്ഞ കാര്യങ്ങൾ കനലൂപോലെയായിരുന്നു...
വീട്ടിൽ മൂന്നാളും ഓൺലൈൻ തന്നെ....
രാത്രി രണ്ടുകഴിഞ്ഞിരിക്കുന്നു ചെക്കനപ്പൊഴും ഒരു കുഞ്ഞു വെളിച്ചം മുഖത്ത് വീഴ്ത്തി ചെറുചിരിയോടെ കിടക്കുന്നു...
സുമയുടെ നമ്പറും ഓൺലൈനിൽ.....!! പതിയെ ഫോൺ ഓഫാക്കി കിടന്നു പിറ്റേന്ന് വീട്ടിലേക്ക് പോകാനുള്ളതല്ലേ...

പരിശീലനം മൂന്നുമണിക്ക് അവസ്സാനിച്ചു. കുട്ടികൾക്ക് ഡ്രെസ് എടുക്കാൻ കടയിലെത്തിയ എന്റെ ഉള്ളിൽ സുമ ഓൺലൈനിൽ നിൽക്കുകയായിരുന്നു.. ലളിതയുടെ അതേ പ്രായമായിരുന്നു സുമയ്ക്കും അവർ സഹപാഠികളാണെന്നത് മറ്റൊരു സത്യം. കുട്ടികളുടെ രൂപം പോലും മുന്നിൽ തെളിയുന്നില്ല. ഒരു നീല സാരിയും ആകാശ നീല ഇഷ്ടമാണെന്ന് പറഞ്ഞതോർക്കുന്നു..! സുമ വന്നിട്ടില്ല മീനാക്ഷി എന്റെ പുതിയ ഫോണിൽ പുതിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യുന്നു. ക്യാമറയിൽ സെല്ഫികൾ എടുക്കുന്നു...എനിക്ക് ലളിതയുടെ ഒരു സെല്ഫി ഓർമ്മവന്നു തലയില്ലാത്ത മുലയും വയറും കാണിക്കുന്ന...ചെക്കൻ അതിനു പറഞ്ഞ കമന്റ് ഇപ്പൊഴും തെളിഞ്ഞ് നിൽക്കുന്നു..

സാരി കിട്ടിയപ്പോൾ സുമയുടെ അത്ഭുതം കാണണമായിരുന്നു. അടുക്കളയിൽ ചുമ്മാ കറങ്ങിനിന്നപ്പോൾ അതിരട്ടിക്കുന്നതും....
"എന്തേ ബാങ്കിന്റെ പരീശീലനം ആയിരുന്നില്ലേ കുടുംബത്തിന്റെ ആയിരുന്നോ...?" അവളങ്ങനെ തമാശപറഞ്ഞ് കേട്ട കാലം മറന്നു..

ഞാൻ കിടക്കാനായി
കട്ടിലിൽ ഇരിക്കുമ്പോൾ അവൾ കുളിക്കുകയായിരുന്നു, ഫോണിൽ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു, ഫോണിൽ പാറ്റേൺ ലോക്കുണ്ടായിരുന്നു, ഫോൺ ചരിച്ചുപിടിച്ച് അതു തുറക്കുന്നവിധം ചെക്കൻ പറഞ്ഞു തന്നിരുന്നു. 
മനോജ് എന്റെ അടുത്ത സുഹൃത്താണ് അവളുടേയും..
.
".സത്യത്തിൽ നിന്നെ ഞാൻ കെട്ടേണ്ടിയിരുന്നു സുമേ ഇതും കളഞ്ഞിട്ട് ഈ ദിനേശൻ എങ്ങനെ ഉറങ്ങുന്നു..
.മറക്കില്ല ഞാനീ നാളുകൾ ഇനിയെന്നാ ദിനേശിന് ട്രെയിനിംഗ്. ..??"

ഫോൺ താഴെ വച്ചിട്ട്....
ഞാൻ മിണ്ടാതിരുന്നു. കുളികഴിഞ്ഞുവന്ന് എന്റെ മടിയിലേക്ക് കിടന്ന അവൾക്ക് വല്ലാത്ത മണമായിരുന്നു....ആ മണത്തിലൂടെ ഒരു മടക്കയാത്ര നടത്തി കിടക്കുമ്പോൾ അവൾ എന്റെ പുതിയ ഫോണിലെ ആപ്ലിക്കേഷനുകൾ തിരയുകയായിരുന്നു...

"എന്തോരം ആപ്ലിക്കേഷനുകളാ ദിനേശേട്ടാ ഈ ഫോണിൽ  ...."

"കുടുംബത്തിന്റെ കാര്യം നോക്കണ ഒന്നുമില്ല സുമേ..."

ഇതുപറഞ്ഞിട്ട് ഞാൻ കരഞ്ഞത് എന്തിനെന്ന് ഇന്നും അവൾക്കറിയില്ല...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment